KeralaLatest NewsNews

നയനയുടെ ദുരൂഹ മരണം, മുറിയില്‍ അജ്ഞാതനായ ഒരാളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് സംശയം

മരണശേഷം നയനയുടെ ഫോണിലേയ്ക്ക് വന്ന കോള്‍ കട്ട് ചെയ്തതായി കണ്ടെത്തി

തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത വര്‍ധിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. നയന മരിച്ചതിന് ശേഷം ഫോണിലേക്ക് വന്ന കോള്‍ കട്ട് ചെയ്തുവെന്നാണ് കണ്ടെത്തല്‍. അതാരാണ് എന്നതാണ് ഇപ്പോള്‍ ദുരൂഹത വര്‍ധിപ്പിക്കുന്ന കാര്യം. മരണത്തിന് ശേഷം മറ്റൊരാളുടെ സാന്നിധ്യം മുറിയിലുണ്ടായിരുന്നെന്ന സംശയമാണ് ബലപ്പെടുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം നയനയുടെ മരണം വൈകീട്ട് അഞ്ചിന് മുമ്പാണ്. അതിന് ശേഷം ഫോണിലേക്ക് എത്തിയ വിളികളെല്ലാം മിസ്ഡ് കാള്‍ ആയാണ് കാണിക്കുന്നത്. എന്നാല്‍, രാത്രി 9.40ന് എത്തിയ ഒരു കോള്‍ മാത്രം കട്ട് ചെയ്തതിനാല്‍ ‘റിജക്ട്’ എന്നാണ് കാണിക്കുന്നത്. ഇതോടെയാണ് നയനയുടെ മൃതദേഹത്തിനരികില്‍ മറ്റാരോ ഉണ്ടായിരുന്നോയെന്ന സംശയം ബലപ്പെടുന്നത്.

Read Also: മദ്യപിച്ചതിനെ ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം : ഒരാൾക്ക് കുത്തേറ്റു, പ്രതി അറസ്റ്റിൽ

അമ്മ ഷീലയുമായാണ് നയന അവസാനമായി ഫോണില്‍ സംസാരിച്ചത്. ഇതിനുശേഷം ഫോണിലേക്ക് വന്ന മറ്റൊരു വിളിയും എടുത്തിരുന്നില്ല. എന്നാല്‍, 23ന് രാത്രി 9.40ന് ഫോണിലേക്കെത്തിയ വിളി മാത്രം നിരസിക്കപ്പെട്ടു. നയനയുടെ മൃതദേഹം താമസസ്ഥലത്ത് ആദ്യം കണ്ട സുഹൃത്തുക്കളില്‍ ഒരാളുടെ ഫോണ്‍വിളി ആയിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button