Latest NewsKeralaIndiaNews

കേരളം ഒരു പ്രതീക്ഷയില്ലാത്ത നാടായി മാറി, മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം കേരളത്തിലില്ല

മസ്‌കത്ത്: കേരളം ഒരു പ്രതീക്ഷയില്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പരിസ്ഥിതി– സാമൂഹിക പ്രവർത്തക ദയാബായി. സാധാരണക്കാരെ പിഴുതെറിഞ്ഞ് കോർപറേറ്റുകൾക്ക് അനുസൃതമായി കാര്യങ്ങൾ നീക്കി പണം കുന്നുകൂട്ടാൻ മാത്രമാണ് സർക്കാർ ശ്രമിക്കുന്നതെന്നും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം കേരളത്തിലില്ലെന്നും ദയാബായി പറഞ്ഞു.

എയിംസിന് കാസര്‍ഗോഡിനെ പരിഗണിക്കാതിരിക്കുന്നതിനും പദ്ധതി കോഴിക്കോട്ടേക്ക് മാറ്റുന്നതിനും പിന്നില്‍ ഭൂമാഫിയയാണെന്നും ദയാബായി ആരോപിച്ചു. കാസര്‍ഗോഡ് ഉള്ളതിനേക്കാൾ ആശുപത്രികള്‍ കൂടുതലും രോഗികള്‍ കുറവുമുള്ള പ്രദേശമാണ് കോഴിക്കോട്. എയിംസ് സ്ഥപിക്കണമെങ്കില്‍ 200 ഏക്കര്‍ വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇത്രയും സ്ഥലം കോഴിക്കോട് കിട്ടാന്‍ സാധ്യതയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

‘സുരേഷ് ഗോപിക്ക് ചെറിയ മനുഷ്യർ, വലിയ മനുഷ്യർ എന്നൊന്നുമില്ല’: സ്ഫടികം ജോർജ്

‘എൽഡോസൾഫാൻ ഇരകൾക്കു വേണ്ടി സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അനുവദിച്ചില്ല. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ തന്ന ഉറപ്പുകള്‍ പാലിക്കുമോയെന്ന് അറിയാന്‍ ഫെബ്രുവരി വരെ കാത്തിരിക്കും. ഇല്ലെങ്കില്‍, വിഷയത്തില്‍ വീണ്ടും ഇടപെടും,’ ദയാബായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button