Latest NewsKeralaNews

പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് ശബ്ദസന്ദേശം അയച്ച് വീട്ടമ്മ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് ശബ്ദസന്ദേശം അയച്ച ശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു. ആക്കുളം സ്വദേശി വിജയകുമാരിയാണ് തൂങ്ങി മരിച്ചത്. ക്ഷേത്രവുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ വിജയകുമാരിക്ക് മര്‍ദനമേറ്റിരുന്നു. പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ല. ഈ മനോവിഷമത്തിലാണ് ക്ഷേത്ര ഭാരവാഹികള്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നു കുറിപ്പ് എഴുതി വെച്ച ശേഷം ഇവര്‍ ജീവനൊടുക്കിയത്.

 

തൊട്ടടുത്ത ക്ഷേത്രവുമായി വിജയാകുമാരിക്ക് വസ്തു തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ക്ഷേത്ര ഭാരവാഹികള്‍ വസ്തുവിലെ സര്‍വേ കല്ല് പിഴുതു കളഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ മണ്‍വെട്ടി കൊണ്ട് ക്ഷേത്ര ഭാരവാഹികള്‍ വിജയകുമാരിയെ മര്‍ദ്ദിച്ചു. പരുക്കേറ്റ് ആശുപത്രിയിലായ വീട്ടമ്മ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടി എടുത്തില്ല. മര്‍ദിച്ചവര്‍ വീണ്ടും എത്തി ഭീഷണിപ്പെടുത്തി. ഇതോടെയാണ് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നു കുറിപ്പെഴുതി വെച്ച് ആത്മഹത്യ ചെയ്തത്.

ക്ഷേത്ര ഭാരവാഹികളാണ് വിജയകുമാരിയുടെ മരണത്തിനു കാരണമെന്ന് ബന്ധുക്കളും ആരോപിക്കുന്നു. ക്ഷേത്ര ഭാരവാഹികളുടെ പേര് ഉള്‍പ്പടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button