ErnakulamNattuvarthaLatest NewsKeralaNews

‘നിൻ്റെ മകൻ എൻ്റെ കൂടി മകനല്ലേ?’: വിധവയായ യുവതിയുമായി പ്രണയത്തിലായത് ഫേസ്ബുക്ക് വഴി, പീഡനം – നഷീൽ അറസ്റ്റിലാകുമ്പോൾ

കൊച്ചി: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷം വിധവയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാ‌വ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. കണ്ണൂർ തലശ്ശേരി പോയനാട് മാമ്പറം കറുവാരത്ത് ഹൗസിൽ നഷീൽ (31) ആണ് പിടിയിലായത്. വിധവയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയെ പ്രണയം നടിച്ചാണ് ഇയാൾ വലയിൽ വീഴ്ത്തിയത്. ശേഷം നിരവധി ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

എറണാകുളം സ്വദേശിനിയായ വിധവയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയാണ് പരാതിക്കാരി. യുവാവിന് എതിരെ മുൻപും സമാനമായ പരാതികൾ ഉണ്ടായിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. യുവതിയെ പീഡിപ്പിക്കുകയും അവരിൽ നിന്ന് വിവാഹ വാഗ്ദാനം നൽകി രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

Also Read:കല്യാണം വിളിക്കാത്തതിന്റെ പേരിൽ തുടങ്ങിയ തർക്കം കലാശിച്ചത് കൊലപാതകത്തിൽ : യുവാവിന് വെട്ടേറ്റ് ദാരുണാന്ത്യം

യുവതിയുമായി ഫേസ്ബുക്ക് വഴിയാണ് നഷീൽ പരിചയപ്പെടുന്നത്. ആദ്യകാലത്ത് നല്ലൊരു സുഹൃത്തെന്ന രീതിയിലായിരുന്നു നഷീലിൻ്റെ ഇടപെടൽ. എന്നാൽ പിന്നീട് യുവതിയോട് നഷീൽ പ്രണയം തുറന്നു പറയുകയായിരുന്നു. ഒരു കുട്ടിയുടെ അമ്മയാണ് താനെന്നും, ഇനിയൊരു ബന്ധത്തിന് സാധ്യതയില്ലെന്നും പറഞ്ഞ് യുവതി പലതവണ ഒഴിഞ്ഞുമാറി. എന്നാൽ, ‘നിൻ്റെ മകൻ എൻ്റെ കൂടി മകനാണെന്ന്’ പറഞ്ഞായിരുന്നു ഇയാൾ യുവതിയെ മാനസികമായി തന്നോട് അടുപ്പിച്ചത്. ഈ ഒരു വാക്ക് യുവതിയിൽ മതിപ്പുളവാക്കി.

വിവാഹം കഴിക്കാമെന്ന് നഷീൽ യുവതിക്ക് വാക്ക് നൽകി. തുടർന്ന് പലയിടങ്ങളിൽ ഇവർ ഒരുമിച്ച് യാത്ര പോയി. യാത്രകൾ പോകുന്ന സമയത്ത് വിവിധ ഹോട്ടലുകളിലെത്തി മുറിയെടുക്കുകയും അവിടെ വച്ച് യുവതിയുമായി ലെെംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഈ കാലയളവിനുള്ളിൽ ഇയാൾ യുവതിയിൽ നിന്നും രണ്ടു ലക്ഷം രൂപയോളം നേടിയെടുക്കുകയും ചെയ്തു. പണം കിട്ടിക്കഴിഞ്ഞതോടെ, നഷീലിന് യുവതിയോടുള്ള അടുപ്പം കുറഞ്ഞു. ഫോൺ വിളിച്ചാൽ എടുക്കാതെയായി. താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

യുവതി പരാതി നൽകിയത് അറിഞ്ഞ നഷീൽ മൊബൈൽ ഫോൺ ഓഫ് ആക്കി ഒളിവിൽ പോയി. തുടർന്ന്, സി.ഐ എസ് വിജയശങ്കറിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണസംഘം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് നഷീലിനെ ആലുവയിൽ നിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button