Latest NewsKeralaNews

സഭയിൽ മുഖ്യമന്ത്രിയെ വെള്ളം കുടിപ്പിച്ച് മാത്യു കുഴൽനാടൻ: കലിതുള്ളി പിണറായി വിജയൻ

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബഹളം. എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട്, മാത്യു കുഴല്‍നാടന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. തുടർന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടി. മാത്യു കുഴല്‍നാടനും മുഖ്യമന്ത്രിയും തമ്മിലുണ്ടായ വാദ പ്രതിവാദമാണ് ബഹളത്തിന് കാരണമായത്.

മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് കേസിലെ പ്രതികളെന്ന് മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. സ്വപ്ന സുരേഷിന്റെയും, രവീന്ദ്രന്റെയും, ശിവശങ്കറിന്റെയും പേരുകൾ പരാമർശിച്ച് കൊണ്ടായിരുന്നു മാത്യു കുഴൽനാടന്റെ പ്രകോപനം. ഇതിൽ നൊന്ത മുഖ്യമന്ത്രി കണക്കിന് തിരിച്ചടിച്ചു. മാത്യുവും വിട്ടുകൊടുത്തില്ല. ഏറ്റവും ശാസ്ത്രീയമായ അഴിമതിയാണിതെന്നും മുഖ്യമന്ത്രിയും ശിവശങ്കറും സ്വപ്നയും ക്ലിഫ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് തന്റേടം ഉണ്ടോയെന്നും കുഴല്‍നാടന്‍ വെല്ലുവിളിച്ചു.

എന്നാല്‍ മാത്യു കുഴല്‍നാടന്റെ ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. തന്നെ സ്വപ്ന കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇഡി കൊടുത്ത റിപ്പോര്‍ട്ട് തെറ്റെന്ന് പറയാമോ എന്ന് മാത്യു കുഴന്‍നാടന്‍ ചോദിച്ചു. അതിന് മാത്രം മുഖ്യന്റെ കൈയ്യിൽ മറുപടി ഉണ്ടായിരുന്നില്ല. ഇ.ഡിയുടെ റിപ്പോർട്ട് തെറ്റാണെങ്കില്‍ കോടതിയെ സമീപിക്കാന്‍ ധൈര്യമുണ്ടോയെന്നും അദ്ദേഹം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button