Latest NewsKeralaNews

പാചകവാതക വില വർദ്ധനവ് ജനങ്ങൾക്ക് കൂടുതൽ ഭാരമാകും: കേന്ദ്ര സർക്കാർ നടപടിയെ അപലപിച്ച് സിപിഎം

തിരുവനന്തപുരം: ഗാർഹിക പാചകവാതകവില ഇന്ന് മുതൽ വീണ്ടും 50 രൂപ വർധിപ്പിച്ച കേന്ദ്ര നടപടിയെ ശക്തമായി അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. എല്ലാ ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വില തുടർച്ചയായി ഉയരുമ്പോൾ ഈ വർദ്ധനവ് ജനങ്ങൾക്ക് കൂടുതൽ ഭാരമാകുമെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

Read Also: പാകിസ്ഥാനില്‍ ഭീകരര്‍ക്ക് എതിരെ അജ്ഞാത സംഘം, എട്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് ഇന്ത്യ തേടുന്ന 3 കൊടുംഭീകരര്‍ 

ഈ വർദ്ധനവോടെ കൂടുതൽ ആളുകൾ സബ്സിഡിയുള്ള പാചക വാതക സിലിണ്ടറുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കും. ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ളവരിൽ 10 ശതമാനത്തിലധികം പേർ കഴിഞ്ഞ വർഷം റീഫിൽ സിലിണ്ടറുകളൊന്നും തന്നെ എടുത്തിട്ടില്ല. ഏകദേശം 12 ശതമാനം പേർ ഒരു റീഫിൽ മാത്രമാണ് എടുത്തത്. ആവശ്യമായ വാർഷിക ശരാശരി ഏറ്റവും കുറഞ്ഞത് 7+ സിലിണ്ടറുകൾ ആണെന്നിരിക്കെ 56.5 ശതമാനം പേരും നാലോ അതിൽ കുറവോ റീഫില്ലുകൾ മാത്രമേ എടുത്തിട്ടുള്ളൂ. പ്രതിവർഷം 12 സിലിണ്ടറുകളുടെ അവകാശം ഉണ്ടെന്നിരിക്കെയാണ് ഇതെന്ന് സിപിഎം അറിയിച്ചു.

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില ഈ വർഷം രണ്ടാം തവണയാണ് വർദ്ധിപ്പിക്കുന്നത്. 350.50 രൂപ വർദ്ധിപ്പിച്ചതോടെ ഒരു വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 1769 രൂപയ്ക്ക് പകരം 2119.5 രൂപയായി ഉയർന്നു. ഇതോടെ, എല്ലാ സംസ്‌കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെയും ഇൻപുട്ട് ചെലവ് വർദ്ധിക്കും എന്നും ഇത് കൂടുതൽ വിലക്കയറ്റത്തിന് ആക്കം കൂട്ടും എന്നും ഉറപ്പാണ്. രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, പണപ്പെരുപ്പം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ ക്രൂരമായ വർദ്ധനവ്. ഈ വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

Read Also: ഇൻസ്റ്റഗ്രാം ചതിച്ചു, കാമുകന്റെ പ്രായം 22, കാമുകി 22 വയസ്സുകാരന്റെ അമ്മ; നേരിട്ട് കണ്ടപ്പോൾ അലമുറയിട്ടുകരഞ്ഞ് കാമുകൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button