KeralaLatest NewsNews

‘ഇതിന്റെ പേരില്‍ ഇനിയാരും ഒരു രൂപ പോലും മോളി കണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്’: ഫിറോസ് കുന്നംപമ്പറിൽ പറയുന്നു

ചികിത്സക്ക് പണമില്ലാതിരുന്ന മോളി കണ്ണമാലിക്ക് ചികിത്സ സഹായവുമായി നിരവധി പേര്‍ എത്തിയിരുന്നു. നടൻ ബാല തന്നാൽ കഴിയും വിധം മോളിയെ സഹായിക്കുകയും ചെയ്തിരുന്നു. രോഗം ഭേദമായി വീട്ടില്‍ എത്തിയ മോളി കണ്ണമാലി തന്റെ മറ്റൊരു സങ്കടവും പങ്കുവച്ചിരുന്നു. തന്റെ വീട് ജപ്തിയുടെ വക്കില്‍ ആയിരുന്നുവെന്നായിരുന്നു മോളി കണ്ണമാലി അറിയിച്ചത്. ഇപ്പോഴിതാ, ഈ പ്രശ്നവും പരിഹരിക്കപ്പെട്ടിരിക്കുകയാണ്.

നടി മോളി കണ്ണമ്മാലിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ജപ്തിയുടെ വക്കിലെത്തിയ ഇവരുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്‍കിയിരിക്കുകയാണ് ഫിറോസ്. നടിയുടെ വീട്ടിലെത്തി ആധാരം കൈമാറുന്ന വീഡിയോ ഫിറോസ് കുന്നംപറമ്പില്‍ പങ്കുവച്ചാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ പേരില്‍ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുത് എന്നും ഈ പ്രശ്‌നം മുഴുവനായും തങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും വീഡിയോ പങ്കുവച്ച് ഫിറോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയ പോസ്റ്റിങ്ങനെ:

ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മേരിചേച്ചിക്ക് കൊടുക്കരുത്……
ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ട്……
നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കും
ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുൻപ് അത്യാസന്ന നിലയിൽ മേരിചേച്ചി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു തുടർചികിത്സക്കും ഹോസ്പിറ്റൽ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോൾ ചികിത്സക്ക് 2 ലക്ഷം രൂപ നൽകിയിരുന്നു
പിന്നീട് സുഖം പ്രാപിച്ചു വീട്ടിൽ എത്തിയപ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത് വീട് ജപ്തി ആവാൻ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ് ഈ മക്കളെയും കൊണ്ട് ഞാൻ എങ്ങോട്ടുപോവും എന്നതായിരുന്നു അന്നെന്റെ കൈ പിടിച്ചു കരഞ്ഞു പറഞ്ഞത്
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം
ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീർക്കാൻ സാധിച്ചു
ഇന്ന് മേരിചേച്ചിയുടെ സന്തോഷം കണ്ടില്ലേ
ആ വാക്കുകൾ നിങ്ങൾ കേട്ടില്ലേ
ഇതൊക്കെയാണ് ഈ പ്രവർത്തനത്തിലെ നമ്മുടെ ലാഭം….

shortlink

Related Articles

Post Your Comments

Related Articles


Back to top button