Latest NewsKeralaNews

ഭാര്യയെ കൂട്ടാനെത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ: രാജധാനിയിൽ സംഭവിച്ചത്

ആലപ്പുഴ: രാജധാനി എക്സ്പ്രസിൽ വെച്ച് സഹയാത്രികനായ സൈനികൻ മദ്യം നൽകി പീഡിപ്പിച്ചുവെന്ന വിദ്യാർത്ഥിനിയുടെ പരാതി വ്യാജമല്ലെന്ന് പ്രാഥമികമായി ഉറപ്പിച്ച് റെയിൽവേ പോലീസ്. വൈകിട്ട് മൂന്ന് മണിക്കും ഏഴ് മണിക്കും ഇടയിലായിരുന്നു പീഡനമെന്ന വിദ്യാർത്ഥിനിയുടെ പരാതി കേൾവിക്കാരിൽ സംശയം ജനിപ്പിച്ചിരുന്നു. സഹയാത്രികരുള്ളപ്പോൾ ഇതെങ്ങനെ സാധ്യമാകുമെന്നായിരുന്നു ഇവരുടെ ചോദ്യം. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് റിമാൻഡിലുള്ള സൈനികൻ പ്രതീഷ് കുമാറിനെയും, പരാതിക്കാരിയായ പെൺകുട്ടിയെയും വൈദ്യപരിശോധനയ്ക്കായി എത്തിച്ചതോടെ ലഭിച്ചിരിക്കുന്നത്.

ഡോക്ടർമാരുടെ പരിശോധനയിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി തെളിഞ്ഞു. പീഡനം സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾ തള്ളിക്കളയുകയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എസ്.എച്ച്.ഒ ക്രിസ്പിൻ. അന്വേഷണ വീഥിയിൽ ഇനി ബാക്കിയുള്ളത് സഹയാത്രികരുടെ മൊഴിയെടുക്കൽ മാത്രമാണ്. സംഭവദിവസം പെൺകുട്ടിക്കും സൈനികനുമൊപ്പം ഇതേ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തവരുടെ മൊഴി രേഖപ്പെടുത്തും.

സംഭവ ദിവസം ഭാര്യയെ കൂട്ടിക്കൊണ്ട് വരാനായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയ ഭർത്താവ് കണ്ടത് കാല് നിലത്തുറയ്ക്കാതെ ആടിക്കുഴഞ്ഞ് നിൽക്കുന്ന ഭാര്യയാണ്. മദ്യത്തിന്റെ അതിരൂക്ഷമായ ഗന്ധമുണ്ടായിരുന്നു. ചോദിച്ചപ്പോഴാണ്, സഹയാത്രികനായ സൈനികൻ സെവൻ അപ്പിൽ മദ്യം കലർത്തി നൽകി, തന്നെ പീഡിപ്പിച്ച വിവരം യുവതി പറയുന്നത്. കേസിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന ഉറച്ച നിലപാടിലാണ് പോലീസ്.

Also Read:ലഹരിക്കേസിൽ അറസ്റ്റിലായ അഞ്ജു കൃഷ്ണ നടി, കാമുകൻ ഷമീറിനൊപ്പം ബിസിനസ് തുടങ്ങിയിട്ട് മൂന്ന് വർഷം?: എത്തിച്ചത് വൻതോത് ലഹരി

രാജധാനി എക്സ്പ്രസിൽ അന്നേദിവസം, യാത്ര ചെയ്തവരുടെ എല്ലാവരുടെയും മൊഴി രേഖപ്പെടുത്തും. മദ്യം നൽകിയെന്ന യുവതിയുടെ വാദം ശരിയാണെന്നും, എന്നാൽ പീഡനം നടന്നിട്ടില്ലെന്നും പ്രതിയായ പ്രതീഷ് പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഴകീറി പരിശോധിക്കാൻ പോലീസ് തയ്യാറായത്. അപ്പർ ബർത്തിലായിരുന്നു പെൺകുട്ടി ഇരുന്നിരുന്നത്. സൈനികൻ സൈഡ് അപ്പറിലും. അവിടെ ഇരുന്ന് കൊണ്ട് തന്റെ ബർത്തിലേക്ക് കാലുകൾ നീട്ടിവെച്ച് തന്നോട് സൗഹൃദം ഉണ്ടാക്കാൻ ശ്രമം നടത്തി. സൈനികരുടെ വീരകഥകൾ പറഞ്ഞ് അടുപ്പം സ്ഥാപിച്ചു. ജമ്മു കശ്മീരിലെ ഡ്യൂട്ടിയും ഭീകരാക്രമണങ്ങളും പറഞ്ഞ് കൂടുതൽ അടുത്തു. ശേഷം മദ്യം നൽകി എന്നാണ് പെൺകുട്ടി പറയുന്നത്.

നിർബന്ധിപ്പിച്ചാണ് ഇയാൾ തന്നെക്കൊണ്ട് മദ്യം കുടിപ്പിച്ചതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. മദ്യലഹരിയിൽ അബോധാവസ്ഥയിൽ ആയ തന്നെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും, മദ്യലഹരിയിൽ ആയിരുന്നതിനാൽ ഉച്ചത്തിൽ കരയാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും പെൺകുട്ടി പറയുന്നു. പിന്നീട് ബോധം വന്നപ്പോഴാണ് സൈനികൻ തന്നെ ചൂഷണം ചെയ്തതായി ഇവർ മനസിലാക്കുന്നത്. ഇതിനിടെ സൈനികൻ അറിയാതെ അയാളുടെ ദൃശ്യങ്ങൾ പെൺകുട്ടി പകർത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button