KeralaLatest NewsNews

‘ശമ്പളം കൊടുക്കാൻ പാങ്ങില്ലെങ്കിലും ജീവനക്കാരെ നിലയ്ക്ക് നിർത്താൻ കെ എസ് ആർ ടി സിയ്ക്ക് അറിയാം’; അഡ്വ എ ജയശങ്കർ

തിരുവനന്തപുരം: 41 ദിവസത്തോളം കൂലിയില്ലാതെ ജോലി ചെയ്തതിനെതിരെ മാന്യമായ രീതിയിൽ പ്രതിഷേധമറിയിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരിയെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനം. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ് നായർക്കെതിരെയാണ് നടപടി വന്നത്. സർക്കാരിനെയും കെ എസ് ആർ ടി സിയേയും അപകീർത്തിപെടുത്തിയെന്നാണ് സ്ഥലംമാറ്റ ഉത്തരവിൽ കാരണമായി പറഞ്ഞിരിക്കുന്നത്. അഖിലയ്‌ക്കെതിരായ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് അഡ്വ. എ ജയശങ്കർ രംഗത്ത്.

ശമ്പളം കൊടുക്കാൻ പാങ്ങില്ലെങ്കിലും ജീവനക്കാരെ നിലയ്ക്ക് നിർത്താനറിയാം എന്ന് തെളിയിച്ച കെഎസ്ആർടിസി മാനേജ്‌മെന്റിന് വിപ്ലവാഭിവാദ്യങ്ങൾ എന്നാണ് ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. സ്ത്രീ എന്ന പരിഗണന കൊണ്ടായിരിക്കും സസ്‌പെൻഡ് ചെയ്യാഞ്ഞത് എന്നും അദ്ദേഹം പരിഹസിക്കുന്നു.

41 ദിവസമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ട്. പ്രതിഷേധ സൂചകമായി ശമ്പള രഹിത സേവനം 41 ദിവസം എന്ന ബാഡ്ജ് യൂണിഫോമില്‍ കുത്തിയാണ് അഖില ജോലിയെടുത്തത്. ഇത് ജീവനക്കാരി എന്ന നിലയില്‍ പാലിക്കേണ്ട ചട്ടങ്ങളുടെ ലംഘനമാണെന്നും, ഈ ബാഡ്ജ് ധരിച്ച് ജോലിയെടുക്കുന്നത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സര്‍ക്കാരിനും കോര്‍പ്പറേഷനും അവമതിപ്പുണ്ടാക്കിയെന്നുമായിരുന്നു സർക്കാരിന്റെ കണ്ടെത്തൽ. ഇത് അച്ചടക്ക ലംഘനമാണെന്ന കണ്ടെത്തലും വകുപ്പ് നടത്തിയിട്ടുണ്ട്. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായിരുന്ന അഖിലയെ പാല യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button