Latest NewsKeralaNews

കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ: വയോധിക വീടിനുള്ളിലെ കുളിമുറിയിൽ രക്തംവാർന്ന് മരിച്ചനിലയിൽ, കൊലപാതകമെന്ന് സംശയം, അന്വേഷണം

ബാലരാമപുരം: വയോധികയെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി. പരേതനായ വാസുദേവന്റെ ഭാര്യ മംഗലത്തുകോണം കാട്ടുനട വിഎസ് ഭവനിൽ പി. ശ്യാമള(71)യാണ് മരിച്ചത്.

10 ദിവസങ്ങൾക്കു മുൻപാണ് മകൻ ബിനുവിന്റെ മംഗലത്തുകോണത്തുള്ള വിഎസ് ഭവനിൽ ഇവർ എത്തിയത്.

വിദേശത്ത് ജോലിനോക്കുന്ന മകൻ ബിനു, മംഗലത്തുകോണം കാട്ടുനട ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എല്ലാവർഷവും നാട്ടിലെത്തുമ്പോൾ അമ്മ ശ്യാമളയെയും കൂട്ടിക്കൊണ്ടുവരുന്നതു പതിവായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ചായ കൊടുക്കുന്നതിനായി ബിനുവിന്റെ ഭാര്യ സജിത ശ്യാമളയുടെ മുറിയിൽ എത്തിയപ്പോൾ കാണാത്തതിനെത്തുടർന്ന് കുളിമുറിയിൽ തട്ടിവിളിക്കാൻ ശ്രമിക്കുമ്പോഴാണ് രക്തംവാർന്ന് മരിച്ചനിലയിൽ കണ്ടത്.

തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് ബാലരാമപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. എന്നാല്‍, കഴുത്തിലെ ആഴത്തിലുള്ള മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് ജില്ലാ പോലീസ് മേധാവി ശില്പാ ദേവയ്യുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വീടിനുള്ളിൽ നിന്നു രക്തം പുരണ്ട കത്തിയും കത്രികയും കണ്ടെടുത്തു. പോലീസ് ഫൊറൻസിക് വിഭാഗം തെളിവുകൾ ശേഖരിക്കുകയും ചെയ്തു.

മംഗലത്തുകോണത്തുള്ള വീട്ടിൽ, മരിച്ച ശ്യാമളയുടെ മകൻ ബിനുവും ഭാര്യ സജിതയും ഇളയമകൻ അനന്തുവുമാണ് താമസിക്കുന്നത്. ഇവരുടെ മൂത്തമകൻ നന്ദു വിദേശത്ത് ജോലി നോക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button