Latest NewsNewsIndia

28,000 കോടിയുടെ വിദേശ ഫണ്ടിംഗ്; കണക്കുകൾ ചോദിച്ചിട്ടും നൽകിയില്ല, ഒടുവിൽ ബൈജൂസ് ആപ്പിൽ ഇ.ഡിയുടെ അപ്രതീക്ഷിത റെയ്ഡ്

ന്യൂഡൽഹി: ബെംഗളൂരു ആസ്ഥാനമായുള്ള എഡ്-ടെക് സ്ഥാപനമായ ബൈജൂസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തിയ പരിശോധനയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരിശോധനയിൽ ഡിജിറ്റൽ രേഖകളും, നികുതി വെട്ടിപ്പ് നടത്തിയതിന്റെ രേഖകളും പിടിച്ചെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. 2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28,000 കോടി വിദേശ ഫണ്ട് വന്നിട്ടുണ്ടെന്നും, ഇതിൽ വലിയ തോതിൽ നിയമലംഘനം ഉണ്ടായതായും സൂചനയുണ്ട്.

കൂടാതെ 10000 കോടിയോളം രൂപ കമ്പിനി വിദേശത്തേക്ക് കടത്തിയതായും അറിയുന്നു. നിരവധി തവണ ബൈജൂസിനോട് കണക്കുകൾ ബോധിപ്പിക്കാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇ.ഡി സമൻസുകളും അയച്ചിരുന്നു. എന്നാൽ, ഇതിനൊന്നും കമ്പനി മറുപടി നൽകിയിരുന്നില്ല. ഇ.ഡിക്ക് മുമ്പാകെ ഹാജരാകാൻ അയച്ച സമൻസുകളിൽ നിന്നും ബൈജൂസ് ആപ്പ് ഉടമ രവീന്ദ്രൻ തുടർച്ചയായി ഒഴിഞ്ഞുമാറിയിരുന്നു. ഇതോടെയാണ് ഇ.ഡി അപ്രതീക്ഷിത പരിശോധനയ്ക്ക് എത്തിയത്.

Also Read:കുടുംബ കലഹം: യുവാവ് ജീവനൊടുക്കിയ നിലയിൽ

ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രന്റെ വസതിയിലും ഡൽഹിയിലെ ഓഫീസുകളിലുമായിട്ടായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. വിദേശ ധനസഹായ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് ഇ.ഡി പരിശോധന നടത്തിയത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരം ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ കമ്പനിയായ ‘തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡി’നും എതിരായ കേസുമായി ബന്ധപ്പെട്ട്, ബംഗളൂരുവിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിലും അദ്ദേഹത്തിന്റെ വീട്ടിലും അന്വേഷണ ഏജൻസി പരിശോധന നടത്തി. നിരവധി ഡിജിറ്റൽ ഡാറ്റകൾ പിടിച്ചെടുത്തതായി ഇ.ഡി അറിയിച്ചു.

എന്നാൽ, പതിവ് അന്വേഷണവുമായി ബന്ധപ്പെട്ട് നടന്ന പരിശോധന മാത്രമാണ് നടന്നതെന്നാണ് ബൈജു പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി തങ്ങൾ പൂർണമായും സഹകരിച്ചുവെന്നും കണക്കുകളിൽ സുതാര്യത പുലർത്തിയെന്നും കമ്പനി അറിയിച്ചു. ഇ.ഡി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും അവർക്ക് നൽകുകയും ചെയ്തുവെന്നാണ് ബൈജൂസ്‌ അറിയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button