കോഴിക്കോട്: സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്‌ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിലെ പ്രതി പിടിയിൽ. കോഴിക്കോട് പയ്യോളിയിൽ നടന്ന സംഭവത്തിൽ, തിക്കോടി ശങ്കരനിലയത്തിൽ വിഷ്‌ണു സത്യനാണ് പോലീസിന്റെ പിടിയിലായത്. വിഷ്‌ണു സത്യനെതിരെ പ്രദേശവാസികളായ സ്ത്രീകളാണ് പരാതി നൽകിയത്. ഇതോടെ പ്രതി ആദ്യം കന്യാകുമാരിയിലേക്കും അവിടെ നിന്നും ബോംബേയിലേക്കും കടക്കുകയായിരുന്നു.
ബോംബെയില്‍ നിന്ന് നേത്രാവതി ട്രെയിനില്‍ വടകര വന്നിറങ്ങിയപ്പോഴാണ് ഇയാളെ പിടികൂടിയത്. മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് സാമൂഹിക മാധ്യങ്ങളിലെ അശ്ലീല സൈറ്റുകളിലാണ് യുവാവ് പ്രചരിപ്പിച്ചത്. പണം വാങ്ങിയ ശേഷം ചിത്രങ്ങളും വിവരങ്ങളും നൽകിയെന്നാണ് വിവരം. പരാതിയുമായി കൂടുതൽ പേർ രംഗത്ത് വന്നതോടെ വിഷ്‌ണു സത്യൻ ഒളിവിൽ പോവുകയായിരുന്നു.
Post Your Comments