ThiruvananthapuramLatest NewsKeralaNattuvarthaNews

എഐ ക്യാമറ വിവാദം: നടപടികൾ മന്ത്രിസഭാ തീരുമാനം അനുസരിച്ച്, പദ്ധതിയിൽ നയാപൈസ അഴിമതിയില്ലെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: എഐ ക്യാമറയുമായി ബന്ധപ്പെട്ട് നയാപൈസ അഴിമതിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് നടപടികളുണ്ടായതെന്നും ഇപ്പോൾ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അസംബന്ധമാണെന്നും ഗോവിന്ദൻ പറഞ്ഞു.

എംവി ഗോവിന്ദന്റെ വാക്കുകൾ ഇങ്ങനെ;

എഐ ക്യാമറ പദ്ധതിയിൽ വിവാദം ഉയർത്തി പ്രതിപക്ഷം പുകമറ ഉണ്ടാക്കുകയാണ്. 100 കോടിയുടെ അഴിമതിയെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറയുന്നത്. എന്നാൽ, 132 കോടിയുടെ അഴിമതിയെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം. പ്രതിപക്ഷ നേതൃത്വത്തിന് വേണ്ടി കോൺഗ്രസിൽ വടംവലിയാണ്. ആദ്യം അഴിമതി വിവരത്തിൽ കോൺഗ്രസ് യോജിപ്പ് ഉണ്ടാക്കട്ടെ.

പുൽവാമയിൽ ആറ് കിലോ സ്ഫോടക വസ്തുക്കൾ കണ്ടെത്തി, ഒഴിവായത് വൻ ദുരന്തം

ക്യാമറ വിവാദത്തിൽ ഉയരുന്ന ഒരു ആരോപണത്തിലും കഴമ്പില്ല. കരാറിന്‍റെ ഒരു ഭാഗം മാത്രമാണ് പ്രതിപക്ഷം കാണിക്കുന്നത്. കരാറിന്‍റെ രണ്ടാംഭാഗം വായിച്ചാൽ കാര്യം വ്യക്തമാകും. യുഡിഎഫും മാധ്യമങ്ങളും സേഫ് കേരള പദ്ധതി മുൻനിർത്തി വ്യാപക പ്രചാരവേല നടത്തുകയാണ്. പദ്ധതി പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുണ്ട്.

മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് നടപടികളുണ്ടായത്. ഉപകരാർ വ്യവസ്ഥ കെൽട്രോണിന്റെ ടെണ്ടർ രേഖയിലുണ്ട്. മോട്ടോർ വാഹന നിയമം നടപ്പാക്കാൻ സുപ്രീം കോടതി നർദേശിച്ചത് അനുസരിച്ചാണ് പദ്ധതി തയാക്കിയത്. കെൽട്രോൺ ഡിപിആർ തയാറാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button