Latest NewsNewsIndia

കൃത്രിമ വസ്തുതകളെ അടിസ്ഥാനമാക്കി വിദ്വേഷ ഉള്ളടക്കം: സുപ്രീം കോടതിയിൽ ‘ദി കേരള സ്റ്റോറി’ നിരോധനത്തെ ന്യായീകരിച്ചു ബംഗാൾ

ഡൽഹി: ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനത്തിന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ വിലക്ക് സംബന്ധിച്ച് പശ്ചിമ ബംഗാൾ സർക്കാർ ചൊവ്വാഴ്ച സുപ്രീം കോടതിയിൽ വിശദീകരണം സമർപ്പിച്ചു. സിനിമയിൽ വിദ്വേഷ ഉള്ളടക്കമുണ്ടെന്നും അത് കൃത്രിമമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇത് സംസ്ഥാനത്തെ സാമുദായിക പ്രശ്നങ്ങളിലേക്കും ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാമെന്നും സർക്കാർ വാദിച്ചു.

സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉദ്ധരിച്ച്, പശ്ചിമ ബംഗാൾ സർക്കാർ ആശങ്ക പ്രകടിപ്പിച്ചു. തൽഫലമായി, സംസ്ഥാനത്തിനകത്ത് വിദ്വേഷവും അക്രമവും ഉണ്ടാകാതിരിക്കാൻ നിരോധനം നടപ്പാക്കി.

സാന്റിയാഗോ മാർട്ടിൻ കള്ളപ്പണം കടത്തിയത് സിപിഐഎമ്മിന്റെ സഹായത്തോടെ: ആരോപണവുമായി കെ സുധാകരൻ

‘ദി കേരള സ്റ്റോറി’ നിരോധിക്കാനുള്ള തീരുമാനം മെയ് 8 നാണ് ബംഗാൾ സർക്കാർ പ്രഖ്യാപിച്ചത്. ട്രെയിലർ പുറത്തിറങ്ങിയത് മുതൽ വിവാദങ്ങളിൽ ചുറ്റപ്പെട്ട ചിത്രം പല സംസ്ഥാനങ്ങളിലും കടുത്ത പ്രതിഷേധം നേരിടുകയാണ്.

ബംഗാളിൽ സമാധാനം നിലനിർത്താനും വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും ഒഴിവാക്കാനുമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. എന്നാൽ, ഭരണകക്ഷിയായ ടിഎംസി സർക്കാരിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാർ, മമത ബാനർജി യാഥാർത്ഥ്യത്തിന് നേരെ കണ്ണടയ്ക്കുകയാണെന്ന് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button