KeralaLatest NewsNews

കൊന്നുതള്ളാൻ കൂട്ടുനിന്ന് ഫർഹാന; ഒന്നും അറിയാതെ സിദ്ദിഖ് ചെന്നുകയറിയത് ഫർഹാനയുടെ കെണിയിൽ

മലപ്പുറം: തിരൂരിലെ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റിമാൻഡിലായ പ്രതികളെ നാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഹണിട്രാപ്പ് ശ്രമത്തിനിടെയെന്ന് സിദ്ധിഖിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ അറസ്റ്റിലായ ഫർഹാനയുടെ ബാപ്പയുടെ സുഹൃത്ത് കൂടിയായിരുന്നു കൊല്ലപ്പെട്ട സിദ്ദിഖ്. ഈ പരിചയം മുതലെടുത്താണ് ഫർഹാന ഇയാളെ തന്റെ കെണിയിൽ വീഴ്ത്തിയത്.

മേയ് 18 നാണ് കോഴിക്കോട് ഒളവണ്ണയി​ലെ ചിക്ക് ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂർ പി സി പടി സ്വദേശി മേച്ചേരി സിദ്ദീഖിനെ (58) കാണാതായത്. സിദ്ദീഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ തിരൂർ പൊലീസിന് പരാതി നൽകിയിരുന്നു. ആഴ്ചയിൽ നാട്ടിൽ വരാറുള്ള സിദ്ദീഖിനെ കുറിച്ച് ഒരുവിവരവും ലഭിക്കാതായതോടെയാണ് പരാതി നൽകിയത്. ഇതേതുടർന്ന് പോലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.

കേസിൽ മുഖ്യപ്രതി വല്ലപ്പുഴ സ്വദേശി ഷിബിലി (22), പെൺസുഹൃത്ത് ഫർഹാന (18), ആഷിഖ് എന്നിവ​രെ പൊലീസ് പിടികൂടിയിരുന്നു. ഹണിട്രാപ്പ് ശ്രമത്തിനിടെയാണ് കൊലപാതകം. പ്രതികൾ സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ ചുറ്റിക കൊണ്ട് അടിച്ചതാണ് മരണ കാരണം. ഷിബിലിയാണ് ചുറ്റിക കൊണ്ട് തലക്കും നെഞ്ചിലും അടിച്ചത്. ചുറ്റിക എടുത്തുനൽകിയത് ഫർഹാനയായിരുന്നു. കൊലപാതകത്തിന് ഫർഹാന ഷിബിലിക്ക് പൂർണപിന്തുണ നൽകിയിരുന്നു.

shortlink

Post Your Comments


Back to top button