Latest NewsKeralaNews

കമ്പത്തെ ദുരന്തം കേരളത്തിലെ കപട മൃഗസ്നേഹികൾ വരുത്തിവെച്ച വിന: അരിക്കൊമ്പൻ ഫാൻസ്‌ എവിടെയെന്ന് ഡീൻ കുര്യാക്കോസ്

കൊച്ചി: അരികൊമ്പൻ വിഷയത്തിൽ സർക്കാരിനും കോടതിക്കും തെറ്റ് പറ്റിയെന്ന് ഡീന്‍ കുര്യാക്കോസ്. കമ്പത്ത് കാട്ടാനയായ അരിക്കൊമ്പന്‍ അഴിഞ്ഞാടിയതിന്റെ ദുര്യോഗം കേരളത്തിലെ കപട മൃഗസ്‌നേഹികള്‍ വരുത്തിവെച്ച വിനയാണെന്നും, പ്രശ്നക്കാരനായ ഭ്രാന്ത് പിടിച്ച ഒരു വന്യ മൃഗത്തെ തളക്കാൻ സർക്കാരിനും കോടതിക്കും കഴിയാത്തത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു.

അരിക്കൊമ്പന്‍ വിഷയത്തില്‍ സര്‍ക്കാരിനും കോടതിക്കും തെറ്റ് പറ്റിയെന്നും ആനപ്രേമികള്‍ നടത്തിയ നിയമ പോരാട്ടവും സര്‍ക്കാര്‍ സമ്മര്‍ദവും മൂലമാണ് അരികൊമ്പന്‍ ദൗത്യം പരാജയപ്പെടാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനജീവിതം പെട്ടെന്ന് നേരെയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു. അരിക്കൊമ്പൻ ഫാൻസ് അസോസിയേഷൻ എന്ന പേരിലും മറ്റും ആനപ്രേമികൾ നടത്തിയ നിയമ പോരാട്ടവും സർക്കാർ സമ്മർദവും മൂലമാണ് ഖജനാവിൽ നിന്നും ലക്ഷങ്ങൾ മുടക്കി നടത്തിയ അരിക്കൊമ്പൻ ദൗത്യം പരാജയപ്പെടാൻ കാരണമെന്ന ഡീൻ കുര്യാക്കോസിന്റെ നിരീക്ഷണം പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നുണ്ട്.

‘വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങി മനുഷ്യനെ ശല്യം ഉണ്ടാക്കുമ്പോൾ അതിനെ പിടികൂടി കൂട്ടിൽ അടക്കാത്തത് ലോകത്ത് ഒരിടത്തും അംഗീകരിക്കാനാവാത്ത നിയമമാണ്. സർക്കാരും കോടതിയും ബുദ്ധി ജീവികളുടെയും മൃഗസ്നേഹികളുടെയും വാക്കുകൾക്ക് വില കൊടുക്കുകയും സാധാരണക്കാരുടെ വാക്കുകൾക്ക് വില നൽകാതെ ഇരിക്കുകയും ചെയ്തതാണ് ഇന്നത്തെ ദൗർഭാഗ്യകരമായ അവസ്ഥക്ക് കാരണം. എത്രയും പെട്ടെന്ന് ജനജീവിതം നേരേയാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ്’, ഡീൻ കുര്യാക്കോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button