KeralaLatest NewsNews

കമ്പം ടൗണിൽ അരിക്കൊമ്പന്റെ വിളയാട്ടം; പരാക്രമം തുടർന്നാൽ മയക്കുവെടി വെയ്ക്കും? ജനത്തിന്റെ സമാധാനം ഇല്ലാതാകുമ്പോൾ

കമ്പം (തമിഴ്‌നാട്): ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തി ജനങ്ങൾക്ക് ഭീതി പരത്തുന്നു. ഈ സാഹചര്യത്തിൽ ആനയെ തളയ്ക്കാനുള്ള നീക്കത്തിലാണ് തമിഴ്‌നാട്. കുങ്കികളെ ഇറക്കി അരിക്കൊമ്പനെ തളയ്ക്കാനുള്ള നീക്കം ആരംഭിച്ചു. തമിഴ്നാടിന്റെ പല ഭാഗങ്ങളില്‍ നിന്നായി കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കാനുള്ള നടപടികൾ ആണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

കമ്പം ടൗണിൽ ഇന്ന് രാവിലെ എത്തിയ അരിക്കൊമ്പൻ നാട്ടുകാരെ വിരട്ടിയോടിച്ചു. ഓട്ടോറിക്ഷ അടക്കം അഞ്ച് വാഹനങ്ങൾ തകർത്തു. പേടിച്ച് ഒരാൾ വീണ് പരിക്കേൽക്കുകയും ചെയ്തു. തുരത്താൻ എത്തിയവരെയെല്ലാം തിരിച്ചോടിക്കുകയാണ് അരിക്കൊമ്പൻ. ടൗണിൽ പരാക്രമം തുടർന്നാൽ മയക്കു വെടി വെയ്ക്കുന്നതടക്കമുള്ള അക്കാര്യങ്ങൾ തമിഴ്‌നാട് പരിഗണിക്കും. കുങ്കിയാനകളെ കൊണ്ട് കീഴടക്കി ആനപരിപാലന കേന്ദ്രത്തിലേക്ക് ‘അരിക്കൊമ്പനെ’ മാറ്റാൻ ആണ് നിലവിലെ ചർച്ചകൾ.

കമ്പത്ത് നിന്നും നേരത്തെ വിഹരിച്ചിരുന്ന ചിന്നക്കനാലിലേക്ക് ആണോ ആനയുടെ യാത്രയെന്നാണ് കേരള-തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിക്കുന്നത്. ഏകദേശം 80 കിലോമീറ്റർ ദൂരമുണ്ട് ഇവിടെ നിന്നും ചിന്നക്കനാലിലേക്ക്. തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പൻ ടൗണിലേക്ക് ഇറങ്ങിയത് ഇന്ന് രാവിലെയാണ്. ഇന്നലെ രാത്രി തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്നൽ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് ആന കമ്പത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button