Latest NewsNewsIndia

ഉത്തര്‍പ്രദേശിലും ബിഹാറിലും കൊടുംചൂട്, ചൂട് താങ്ങാനാകാതെ മരണത്തിന് കീഴടങ്ങിയത് നൂറോളം പേര്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ക്രമാതീതമായി ചൂട് ഉയരുന്നു. കടുത്ത ചൂടില്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സംസ്ഥാനത്ത് 54 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 15 ന് 23 പേരും ജൂണ്‍ 16 ന് 20 പേരും ഇന്നലെ 11 പേരുമാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി 400 പേര്‍ ചികിത്സയിലുണ്ട്. പനി, ശ്വാസതടസം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Read Also: കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിൽ വിദ്യാർത്ഥി മരിച്ച നിലയിൽ

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 45 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ലക്‌നൗവില്‍ നിന്ന് വിദഗ്ദ്ധ സംഘം ബല്ലിയ ജില്ലയിലേക്ക് പുറപ്പെട്ടു. ബിഹാറിലും മരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബിഹാറില്‍ പാറ്റ്‌നയില്‍ 35 പേരടക്കം 44 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പാറ്റ്‌നയിലും 44 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. സാധാരണയിലും അഞ്ച് ഡിഗ്രിയോളം ഉയര്‍ന്ന ചൂടാണ് ഉത്തര്‍പ്രദേശില്‍ പലയിടത്തും അനുഭവപ്പെടുന്നതെന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button