ThiruvananthapuramLatest NewsKeralaNattuvarthaNews

കേരളത്തിലെ ഇടുങ്ങിയ ഹൈവേകൾ മോദി സർക്കാർ രാജ്യാന്തര നിലവാരത്തിലെത്തിക്കും: ജെപി നദ്ദ

തിരുവനന്തപുരം: മോദി സർക്കാർ കേരളത്തിലെ ഇടുങ്ങിയ ഹൈവേകൾ വികസിപ്പിച്ച് ആറുവരിപാതയാക്കി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ദേശീയപാത 66ന് വേണ്ടി 55,000 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. 1,266 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘മോദി സർക്കാർ രാജ്യത്ത് 54,000 കിലോമീറ്റർ ദൂരം ദേശീയപാത നിർമ്മിച്ചു കഴിഞ്ഞു. കേരളത്തിലെ നാലുവരിപാതകൾ ആറുവരിയാക്കി മാറ്റി. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ സംസ്ഥാനത്തെ റെയിൽവേ വികസനത്തിനു വേണ്ടി 3,200 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. വന്ദേഭാരത് ട്രെയിൻ അദ്ദേഹം കേരളത്തിന് സമ്മാനിച്ചു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രസർക്കാർ പണം അനുവദിച്ചു,’ ജെപി നദ്ദ പറഞ്ഞു.

ഈ പ്രായക്കാരായ സ്ത്രീകളില്‍ കിഡ്‌നി സ്റ്റോണ്‍ കൂടുതലായി കണ്ടുവരുന്നതിന് പിന്നിലെ കാരണമറിയാം

‘തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ റെയിൽവേ സ്റ്റേഷനുകൾ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ്. 2014ന് മുമ്പ് രാജ്യത്ത് ഒരു ദിവസം ആറു കിലോമീറ്റർ പാളമാണ് റെയിൽവേ നിർമ്മിച്ചതെങ്കിൽ ഇപ്പോൾ അത് 14 കിലോമീറ്ററായി വർധിപ്പിച്ചു,’  ബിജെപി തിരുവനന്തപുരം പാർലമെന്റ് മണ്ഡലം വിശാൽ ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ജെപി നദ്ദ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button