WayanadLatest NewsKeralaNattuvarthaNews

കഞ്ചാവ് കേസ്: പ്രതികൾക്ക് രണ്ടു വർഷം കഠിന തടവും പിഴയും

കണ്ണൂർ ഇരിട്ടി കീഴൂർ സ്വദേശികളായ പുതുപ്പള്ളി വീട്ടിൽ കെ.ജെ. ജാൻസൺ (45), പുതിയ പുരയിൽ വീട്ടിൽ അബ്ദുൽ ഖാദർ (50) എന്നിവരെയാണ് കൽപറ്റ എൻ.ഡി.പി.എസ് സ്പെഷൽ കോടതി (രണ്ട്) ജഡ്ജ് അനിൽ കുമാർ ശിക്ഷ വിധിച്ചത്

കൽപറ്റ: കഞ്ചാവ് കേസിൽ പ്രതികളായ രണ്ടുപേർക്ക് രണ്ടു വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കണ്ണൂർ ഇരിട്ടി കീഴൂർ സ്വദേശികളായ പുതുപ്പള്ളി വീട്ടിൽ കെ.ജെ. ജാൻസൺ (45), പുതിയ പുരയിൽ വീട്ടിൽ അബ്ദുൽ ഖാദർ (50) എന്നിവരെയാണ് കൽപറ്റ എൻ.ഡി.പി.എസ് സ്പെഷൽ കോടതി (രണ്ട്) ജഡ്ജ് അനിൽ കുമാർ ശിക്ഷ വിധിച്ചത്.

Read Also : ലൈംഗിക ബന്ധത്തിലൂടെ പകരും, ആന്റിബയോട്ടിക്കും ഫലപ്രദമല്ല: ഗുരുതര ബാക്‌ടീരിയ രോഗത്തിന്റെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

2016 ഫെബ്രുവരി 15-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. ബസിൽ രണ്ടു കിലോഗ്രാം കഞ്ചാവുമായി തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വച്ച് അന്നത്തെ മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ആയിരുന്ന പി.എ. ജോസഫും പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Read Also : മലയാളി വിദ്യാര്‍ത്ഥിനിയെ കോയമ്പത്തൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: സുഹൃത്തുക്കൾക്കെതിരെ ആരോപണവുമായി കുടുംബം

കേസിലെ മൂന്നാം പ്രതി നൗഷാദ് വിചാരണക്കിടെ മരണപ്പെട്ടിരുന്നു. സർക്കാറിന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് കുമാർ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button