Latest NewsNewsIndia

ഹരിയാനയിൽ വർഗീയ സംഘർഷം; ക്ഷേത്രത്തിൽ അഭയം തേടി 2500 പേർ, നിരവധി പോലീസുകാർക്ക് പരിക്ക്

ഗുരുഗ്രാം: വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന റാലി, ബ്രിജ് മണ്ഡൽ ജലഭിഷേകിനിടെ വ്യാപക ആക്രമണം. തുടർന്ന് നൂഹിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. വെടിയേറ്റ് രണ്ട് ഹോംഗാർഡുമാർ കൊല്ലപ്പെട്ടു. ഏഴു പൊലീസുകാർക്കു പരുക്കേറ്റു. റാലിക്കിടെ അപ്രതീക്ഷിതമായി കല്ലേറ് ഉണ്ടായതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. റാലിയിൽ പങ്കെടുക്കാനെത്തിയ 2,500 ഓളം ഭക്തർ ക്ഷേത്രത്തിൽ അഭയം തേടിയിരുന്നു. ഇവരെ പൊലീസ് രക്ഷപ്പെടുത്തി. ഇവരെ സ്ഥലത്തുനിന്നു മാറ്റി.

പോലീസ് അക്രമികളെ തിരിച്ചറിഞ്ഞു, വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. നിരവധി പ്രതികളെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. ആരാധനാലയങ്ങൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സമാധാനം ഉറപ്പാക്കുന്നതിനായി പോലീസും ഭരണകൂടവും സമൂഹത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ചകൾ നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ മതപരമായ ഘോഷയാത്രയെ ഒരുകൂട്ടം ആളുകൾ തടയാൻ ശ്രമിച്ചപ്പോഴാണ് ആദ്യം സംഘർഷം ഉണ്ടായത്. റാലിക്ക് നേരെ കല്ലേറുണ്ടായതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രണ്ടു കാറുകള്‍ അഗ്നിക്കിരയാക്കി. സംഘർഷത്തെ തുടർന്ന്, പ്രദേശത്ത് ഇന്റർനെറ്റ് നിരോധിച്ചു. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ വിഭാഗങ്ങളും സമാധനത്തോടെയും ഒത്തൊരുമയോടെയും പോകണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ അറിയിച്ചു. നൂഹ്, സോഹ്ന, സമീപ ജില്ലകളിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഹരിയാന സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. അർദ്ധസൈനിക വിഭാഗത്തിന്റെ 13 കമ്പനികൾ അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഫരീദാബാദ്, പൽവാൽ, ഗുരുഗ്രാം എന്നിവിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടില്ല.

shortlink

Post Your Comments


Back to top button