Latest NewsNewsInternational

ഹർദീപ് നിജ്ജാറിന് നീതി കണ്ടെത്തും: പ്രതിജ്ഞയെടുത്ത് കനേഡിയൻ എംപി ജഗ്മീത് സിംഗ്

ഖാലിസ്ഥാൻ ഭീകരൻ ഹർജീത് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ നീതി കണ്ടെത്തുമെന്ന് ഇന്ത്യൻ വംശജനായ കനേഡിയൻ എംപി ജഗ്മീത് സിംഗ്. നിരോധിത ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ തലവനായ നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യൻ സർക്കാർ ഏജന്റുമാരും തമ്മിൽ ബന്ധമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയാണ് സിംഗിന്റെ പരാമർശം.

‘ഇന്ത്യൻ ഗവൺമെന്റിന്റെ ഏജന്റുമാർ കനേഡിയൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ഇന്ന് ഞങ്ങൾ മനസിലാക്കി, കേസിൽ നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കുന്നതുൾപ്പെടെ നീതിയുടെ അന്വേഷണത്തിൽ ഞാൻ ഒരു കല്ലും ഉപേക്ഷിക്കില്ല,’ ജഗ്മീത് സിംഗ് വ്യക്തമാക്കി.

‘ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നില്ല’: ഇന്ത്യയുമായുള്ള നയതന്ത്ര തർക്കത്തിൽ പ്രതികരിച്ച് ട്രൂഡോ

ഒരു മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞനെയും ട്രൂഡോ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. എന്നാല്‍, ഇന്ത്യ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. കാനഡയിലെ ഏതെങ്കിലും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കിരിന് പങ്കാളിത്തമുണ്ടെന്ന ആരോപണങ്ങള്‍ അസംബന്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കിയതിന് പിന്നാലെ കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button