Latest NewsNewsIndia

മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം

അന്വേഷണം ഒരു ചുരിദാര്‍ കേന്ദ്രീകരിച്ച്

ബെംഗളൂരു: കേരളാ-കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചുരത്തില്‍ കണ്ടെത്തിയ മൃതദേഹമടങ്ങിയ ട്രോളി ബാഗിനെ സംബന്ധിച്ചുള്ള ദുരൂഹത നീങ്ങുന്നില്ല. ട്രോളി ബാഗിനുള്ളില്‍ കാണപ്പെട്ട മൃതദേഹം യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയാണ് മൃതദേഹം ട്രോളി ബാഗിനുള്ളില്‍ വച്ചിരുന്നത്. മൃതദേഹം അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു എന്നാണ് വിവരം.

Read Also: ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുവും മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് മുസ്ലീങ്ങളും ജയിക്കും: സജി ചെറിയാൻ

ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം പെണ്‍കുട്ടിയുടേതാണെന്ന വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. മൃതദേഹ പരിശോധനയില്‍ പെണ്‍കുട്ടിക്ക് പതിനെട്ടോ പത്തൊന്‍പതോ വയസ് മാത്രം പ്രായമെന്നാണ് വിവരം. കൊല നടന്നിട്ട് രണ്ടാഴ്ചയായിരിക്കാമെന്ന് പൊലീസ് കരുതുന്നു. മൃതദേഹം ആരുടേതാണെന്ന് അറിയുന്നതിനുള്ള വ്യാപകമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

കണ്ണൂരില്‍ നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയാണ് മാക്കൂട്ടം ചുരം.കേരളാ അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്ററോളം മാറി കര്‍ണാടക വനമേഖലയിലാണ് ചുരത്തിന് സമീപമുള്ള ഒരു കുഴിയില്‍ ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിരാജ്പേട്ട പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മൃതദേഹം വിരാജ്പേട്ട താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ധാരാളം പേര്‍ ദിനം പ്രതി സഞ്ചരിക്കുന്ന പാതയാണിത്. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് കര്‍ണാടക പൊലീസ് അറിയിച്ചത്.

അമേരിക്കയില്‍ നിന്നുള്ള പുതിയ ട്രോളി ബാഗിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇതിനൊപ്പം ഒരു ചുരിദാറും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ചുരിദാര്‍ തെളിവായി എടുത്തുകൊണ്ടാണ് പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button