കാഞ്ഞങ്ങാട്: സഹോദരനെ വെട്ടിപരിക്കേൽപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ. പനത്തടി മാട്ടക്കുന്നിലെ കെ. ഗോവിന്ദനാണ്(48) വെട്ടേറ്റത്. സഹോദരൻ കേശവൻ(54) ആണ് അറസ്റ്റിലായത്. രാജപുരം പൊലീസ് ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസ് ആണ് അറസ്റ്റ് ചെയ്തത്. വെട്ടേറ്റ ഗോവിന്ദന്റെ നില ഗുരുതരമാണ്. കഴുത്തിനും നെഞ്ചിനും ഉൾപെടെ പരിക്കേറ്റ യുവാവിനെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : ‘ഇന്ത്യ ഇസ്രയേലിനൊപ്പം നിൽക്കും’: ഹമാസ് ആക്രമണങ്ങളെക്കുറിച്ച് നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി
ഞായറാഴ്ച വൈകീട്ടാണ് സംഭവം. സ്ഥലത്തിന്റെ അതിരിലെ ചവറ് വെട്ടിയത് ചോദ്യം ചെയ്തതാണ് കേശവനെ പ്രകോപിപ്പിച്ചത്. വാക്കത്തികൊണ്ട് കഴുത്തിനും നെഞ്ചിനും വെട്ടി. തടയാൻ ശ്രമിച്ചപ്പോൾ കൈക്കും വെട്ടേറ്റു. സഹോദരനെ കൊല്ലണമെന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് കേസ്.
സയന്റിഫിക് വിദഗ്ധർ ഉൾപെടെ ഉച്ചയോടെ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവെടുത്തു. അത്യാഹിത വിഭാഗത്തിൽ കഴിയുന്ന ഗോവിന്ദനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രതിയെ രാത്രി ഹോസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments