കൊച്ചി: സിനിമ റിവ്യൂകളുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. സിനിമ റിലീസ് ചെയ്‌ത് ഏഴ് ദിവസം വരെ റിവ്യൂ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇത്രകാലം എന്താണ് ചെയ്‌തതെന്ന് കോടതി ചോദിച്ചു. കോടതി ഇടപെട്ടപ്പോൾ മാത്രമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തുവന്നതെന്നും ഹൈക്കോടതി വിമർശിച്ചു.
ഫോൺ കൈയ്യിലുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ബ്ലാക്ക്‌മെയിൽ ചെയ്യുന്ന വ്‌ളോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ ഭയക്കേണ്ടത്. ജയിലിൽ പോകാൻ തയ്യാറാണെന്നു വിളിച്ചുപറയുന്ന വ്‌ളോഗർമാർ അങ്ങനെ പൊകട്ടെയെന്ന് കോടതി വ്യക്തമാക്കി. സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സിനിമാ റിവ്യൂവിനെതിരെ പ്രത്യേക പ്രോട്ടോക്കോൾ ഇല്ലെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. പ്രോട്ടോക്കോൾ തയ്യാറാക്കുന്നതിന് മുൻപ് സിനിമയുടെ പ്രൊഡ്യൂസർമാരെയും ഡയറക്‌ടർമാരെയും കേൾക്കണമെന്നും ഡിജിപി അറിയിച്ചു.
Post Your Comments