Latest NewsKeralaNews

മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിൽ ശുദ്ധമായി നടക്കുന്ന സർക്കാരിന്റെ പ്രവർത്തനത്തെ കരിവാരി തേയ്ക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമനക്കോഴ ഗൂഢാലോചനയിൽ സർക്കാരിനെയും ആരോഗ്യവകുപ്പിനെയും താറടിച്ചുകാണിക്കാൻ ബോധപൂർവമായ ശ്രമം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപയെ ഫലപ്രദമായി നേരിട്ട് യശസ്സോടെ നിൽക്കുന്ന ഘട്ടത്തിൽ ഇല്ലാത്ത കാര്യം കെട്ടിച്ചമയ്ക്കാൻ ശ്രമം നടന്നെന്ന് ഇതിനകം വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നിലാരെന്ന് അന്വേഷിച്ച് കണ്ടത്തെട്ടെ. മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിൽ ശുദ്ധമായി നടക്കുന്ന സർക്കാരിന്റെ പ്രവർത്തനത്തെ കരിവാരി തേയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: പലസ്തീനെ പിന്തുണച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസ്, യുവാവ് പിടിയില്‍, രഹസ്യമായി പലരും പലസ്തീനെ പിന്തുണയ്ക്കുന്നതായി വിവരം

മന്ത്രിയെയും ഓഫീസിനെയും കരിവാരി തേയ്ക്കാൻ ശ്രമിച്ചു. എല്ലാ കാര്യങ്ങളും പുറത്തുവന്നപ്പോൾ വാർത്തയ്ക്ക് പ്രാധാന്യമില്ലാതായി. ആദ്യം ഒന്നാം പേജിൽ വാർത്ത നൽകിയവർ യാഥാർഥ്യം പുറത്തുവന്നപ്പോൾ ഉൾപേജിലേക്ക് പിൻവലിഞ്ഞു. ഭരണപക്ഷവുമായി ബന്ധമുള്ളവരാണ് തട്ടിപ്പിനു പിന്നിലെന്ന കള്ളങ്ങൾ ആവർത്തിക്കുകയാണ്. വീഴ്ച തുറന്നു സമ്മതിക്കാൻ ഇപ്പോഴും മാധ്യമങ്ങൾ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.

പ്രചാരണ സംവിധാനങ്ങൾ ഏതു രീതിയിൽ ഉപയോഗിക്കപ്പെടുന്നുവെന്നു കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. കള്ളവാർത്തയ്ക്ക് വലിയ പ്രാധാന്യമാണ് നൽകിയത്. സർക്കാരിനെ മാത്രമല്ല, ഒരു നാടിനെയാകെയാണ് താറടിക്കുന്നത്. ഇക്കാര്യത്തിൽ സ്വയം വിമർശമുണ്ടാകണം. നല്ല വിമർശങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തിന് സഹായകരമാണ്. അതിന് പകരം എങ്ങനെയും ഇടിച്ചു താഴ്ത്തേണ്ട സർക്കാരാണെന്ന മട്ടിൽ കഥകൾ മെനയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമരംഗത്തുള്ള വിദഗ്ധരെ രാഷ്ട്രീയ പാർടികളുടെ ഉന്നതാധികാര സമിതിയിൽ പങ്കെടുപ്പിച്ച് പ്രവർത്തനം എങ്ങനെയെന്ന് ചർച്ച ചെയ്യുന്ന പതിവില്ല. കെപിസിസി യോഗത്തിൽ പിആർ വിദഗ്ധൻ പങ്കെടുത്തത് അതിൽ നിന്നുള്ള മാറ്റമാണ്. ഏതു രീതിയിലുള്ള പ്രവർത്തനമാണ് ആലോചിക്കുന്നതെന്നത് പ്രധാനമാണ്. ഇല്ലാക്കഥകൾ ഉണ്ടാക്കുകയും അതിനുള്ള ആശയം കൊടുക്കുകയുമാണ്. ആവശ്യമായ ആളുകളെ രാഷ്ട്രീയ പാർടിയും നൽകും. അതിനായി വലിയ തോതിൽ പണം ചെലവഴിക്കും. അവരുന്നയിക്കുന്ന വിഷയം ഏറ്റെടുപ്പിക്കാനും എല്ലാ പ്രചാരണ സംവിധാനത്തെയും ഇതിന്റെ ഭാഗമാക്കി മാറ്റാനും പ്രലോഭനങ്ങൾ നിരത്തുകയാണ്. ഇത് മാതൃകാപരമാണോയെന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: അ​മ്മ​യെ ത​ല​ക്ക​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മിച്ചു: മ​ക​നെതിരെ കേസ്, അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button