ThiruvananthapuramKeralaNattuvarthaLatest NewsNews

ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥികൾ തമ്മിൽ തർക്കം, ബിയർ ബോട്ടിൽ കൊണ്ട് കുത്തി: ഒരാൾക്ക് പരിക്ക്

പെരുമാതുറ സ്വദേശിയായ പതിനാറുകാരനാണ് കുത്തേറ്റത്

കഴക്കൂട്ടം: കളിക്കുന്നതിനിടെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. പെരുമാതുറ സ്വദേശിയായ പതിനാറുകാരനാണ് കുത്തേറ്റത്.

Read Also : പാറ തുരന്ന് കൊത്തിയെടുത്ത തൂണുകൾ, ഒരിക്കലും വറ്റാത്ത ജലാശയം: പ്രകൃതി ഭംഗി നിറഞ്ഞ ഇവിടം നിങ്ങൾ കണ്ടിട്ടുണ്ടോ?

ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. പെരുമാതുറ മുതലപ്പൊഴി ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് തർക്കം ഉണ്ടായത്. തുടർന്ന്, സമീപത്തായി കിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് പത്താം ക്ലാസുകാരനായ 15 കാരൻ പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരനെ കുത്തുകയായിരുന്നു. കഴുത്തിൽ രണ്ട് തവണ കുത്തേറ്റ വിദ്യാർത്ഥിയെ ആദ‍്യം ചിറയിൻകീഴ് താലൂക്കാശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്കും മാറ്റി. പരിക്ക് ഗുരുതരമായതിനാൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.

Read Also : ദിലു രാജാവിന്റെ ഓർമ്മ പേറുന്നയിടം, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ആധുനിക തലസ്ഥാനം : സ്വന്തം നിയമസഭയുള്ള ഡൽഹിയുടെ ചരിത്രം

സംഭവത്തിൽ കേസെടുത്ത് കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. കഴുത്തിൽ കുത്തേറ്റ വിദ്യാർത്ഥിയെ മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രതിയായ 15 കാരനായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button