KozhikodeNattuvarthaLatest NewsKeralaNews

ലോഡ്ജ് മുറിയിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

കാവുന്തറ പള്ളിയത്ത്കുനി സ്വദേശി കളരി പറമ്പത്ത് ഷംസുദ്ദീനാണ്(38) മരിച്ചത്

നടുവണ്ണൂർ: നഗരത്തിലെ ലോഡ്ജ് മുറിയിൽ വെടിവെച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കാവുന്തറ പള്ളിയത്ത്കുനി സ്വദേശി കളരി പറമ്പത്ത് ഷംസുദ്ദീനാണ്(38) മരിച്ചത്.

കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ ലോഡ്ജിൽ ആണ് വെടിവെച്ച് പരിക്കേറ്റ നിലയിൽ യുവാവിനെ കണ്ടെത്തിയത്. തുടർന്ന്, ഇയാളെ ഗുരുതര പരിക്കുകളോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ മാവൂർ റോഡിലാണ് കാണിച്ചത്.

Read Also : കേരളത്തിന്റെ വിഷയം പരിഗണിച്ചിട്ടില്ല: സുപ്രീം കോടതി പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍

നടക്കാവ് പൊലീസും ബന്ധുക്കളും ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. ടവർ ലൊക്കേഷനിൽ കൂടുതൽ വ്യക്തത വരുത്തിയ പൊലീസ് യുവാവ് മുറിയെടുത്ത ലോഡ്ജിലെത്തി മുട്ടിവിളിച്ചു. വാതിൽ തുറക്കാതിരുന്നതോടെ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് തലക്ക് വെടിയേറ്റ നിലയിൽ കാണുന്നത്. ഉടൻ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന്, ചികിത്സയിലായിരുന്ന യുവാവ് വെള്ളിയാഴ്ച 12 മണിയോടെയാണ് മരിച്ചത്.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ സൈനബ. രണ്ട് മക്കളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button