KottayamKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതിക്ക് 80 വർഷം കഠിനതടവും പിഴയും

മാടപ്പള്ളി അഴകാത്തുപടി ഭാഗത്ത് കടംതോട്ടു വീട്ടിൽ ജോഷി ചെറിയാനെ(39)യാണ് കോടതി ശിക്ഷിച്ചത്

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 80 വർഷം കഠിനതടവും ഇരട്ട ജീവപര്യന്തവും 6,50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാടപ്പള്ളി അഴകാത്തുപടി ഭാഗത്ത് കടംതോട്ടു വീട്ടിൽ ജോഷി ചെറിയാനെ(39)യാണ് കോടതി ശിക്ഷിച്ചത്. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ(പോക്സോ) കോടതി ആണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം മരണം വരെയാണെന്ന് വിധിയിൽ കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

Read Also : ‘ഇന്ത്യ ഇത് ഗൗരവമായി കാണണം’: നിജ്ജാർ വധത്തിൽ ഇന്ത്യയോട് കൂടുതൽ സഹകരണം തേടി ജസ്റ്റിൻ ട്രൂഡോ

ജഡ്ജി പി.എസ്. സൈമയാണ് വിധി പ്രസ്താവിച്ചത്. 2021-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന്, തൃക്കൊടിത്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആർ. ശ്രീകുമാർ, തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബ് എന്നിവരുടെ നേതൃത്വത്തിൽ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പിഴത്തുക അതിജീവതക്ക് നൽകണം. പിഴ അടക്കാത്ത പക്ഷം ആറരവർഷം കൂടി അധികം തടവ് അനുഭവിക്കേണ്ടി വരും.

സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button