Latest NewsKeralaNews

തങ്ങളുടെ പദ്ധതികള്‍ പാളിയതോടെ ഗവര്‍ണര്‍ക്ക് എതിരെ എം.ബി രാജേഷിന്റെ രോഷം

കേരളത്തില്‍ സെനറ്റ് നിയമനം നടക്കുന്നത് ആര്‍എസ്എസ് നല്‍കിയ പട്ടികപ്രകാരമെന്ന് ആരോപണം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എംബി രാജേഷ്. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭരണകൂട സംവിധാനത്തെ മുഴുവന്‍ കാവിവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ സെനറ്റിലും ആര്‍എസ്എസ് നോമിനിയെ നിയമിക്കുന്നത് അതിന്റെ ഭാഗമായിട്ടാണ്. ആര്‍എസ്എസ് നല്‍കിയ പട്ടികപ്രകാരമാണ് കേരളത്തില്‍ സെനറ്റ് നിയമനം എന്നും അദ്ദേഹം പറഞ്ഞു.

Read Also: പിജി ഡോക്ടറുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധനം?: അന്വേഷണത്തിന് നിര്‍ദേശം നൽകി വീണ ജോര്‍ജ്

‘കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭരണകൂട സംവിധാനത്തെ മുഴുവന്‍ കാവിവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഭരണകൂടത്തിന്റെ എല്ലാ മേഖലയിലേക്കുള്ള കാവിവത്കരണം നടക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും തുടങ്ങിയ എല്ലാ മേഖലയിലും അത് നടക്കുന്നുണ്ട്. കേരളത്തിന്റെ സെനറ്റിലും ആര്‍എസ്എസ് നോമിനിയെ നിയമിക്കുന്നത് അതിന്റെ ഭാഗമായിട്ടാണ്. ഗവര്‍ണര്‍ക്ക് എവിടെ നിന്ന് ഈ പട്ടിക കിട്ടി? ആര്‍എസ്എസ് നല്‍കിയ പട്ടികപ്രകാരമാണ് കേരളത്തില്‍ സെനറ്റ് നിയമനം. കേരളത്തിലെ പ്രതിപക്ഷം ഇതേക്കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ട്? ആര്‍എസ്എസുകാരെ സെനറ്റിലും മറ്റും നിയമിക്കുന്നതില്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ? ഗവര്‍ണര്‍ക്ക് മൗന പിന്തുണ നല്‍കുന്നതാണ് കോണ്‍ഗ്രസ് നിലപാട്’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button