IdukkiLatest NewsKeralaNattuvarthaNews

സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകി: തഹസിൽദാർക്ക് നാലുവർഷം കഠിന തടവ്

ഇടുക്കി ജില്ലയിലെ ദേവികുളം തഹസിൽദാറായിരുന്ന രാമൻകുട്ടിയെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്

തൊടുപുഴ: സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകിയ കേസിൽ മുൻ തഹസിൽദാർക്ക് നാലുവർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കി ജില്ലയിലെ ദേവികുളം തഹസിൽദാറായിരുന്ന രാമൻകുട്ടിയെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്.

2001-02 കാലത്ത് ദേവികുളം തഹസിൽദാറായിരിക്കെ കണ്ണൻദേവൻ ഹിൽസ് വില്ലേജിൽപെട്ട സർക്കാർ വക 36 സെന്‍റ് ഭൂമി രണ്ട് സ്വകാര്യ വ്യക്തികളുടെ പേരിൽ പട്ടയം പതിച്ചു നൽകി സർക്കാറിന് നഷ്ടം വരുത്തിയെന്നാണ് കേസ്. ഇടുക്കി വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് രാമൻകുട്ടി.

Read Also : ഞാനാണ് മെസിയെക്കാൾ മികച്ചവൻ എന്ന് എല്ലാവർക്കും അറിയാം, പക്ഷെ ആരും അംഗീകരിക്കില്ല എന്ന് മാത്രം; റൊണാൾഡോ പറഞ്ഞത് ഇങ്ങനെ

ഇടുക്കി വിജിലൻസ് മുൻ ഡിവൈ.എസ്.പി കെ.വി. ജോസഫ് രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി വിജിലൻസ് മുൻ ഇൻസ്പെക്ടർമാരായിരുന്ന വി. വിജയൻ, മുഹമ്മദ് കബീർ റാവുത്തർ, എ.സി. ജോസഫ്, അലക്സ് എം. വർക്കി എന്നിവരാണ് അന്വേഷണം നടത്തിയത്.

ഇടുക്കി വിജിലൻസ് മുൻ ഡിവൈ.എസ്.പി പി.ടി. കൃഷ്ണൻകുട്ടി കുറ്റപത്രം സമർപ്പിച്ച കേസിലാണ് രാമൻകുട്ടി കുറ്റക്കാരനാണെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button