ന്യൂഡല്‍ഹി: ചരിത്ര വിഷയങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടായിരുന്നു അയോധ്യ കേസിലെ വിധിയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. അയോധ്യ തര്‍ക്കത്തിന്റെ നീണ്ട ചരിത്രവും ഇതുയര്‍ത്തിയ വ്യത്യസ്ത വീക്ഷണങ്ങളും കൂടി പരിഗണിച്ചാണ് ഏകസ്വരത്തില്‍ വിധി പറയാന്‍ ബെഞ്ച് തീരുമാനിച്ചത്. വിധി ആര് എഴുതി എന്നത് വിധിന്യായത്തില്‍ സൂചിപ്പിക്കുന്നത് ഒഴിവാക്കാനുള്ള തീരുമാനം ജഡ്ജിമാര്‍ ഏകകണ്ഠമായി എടുത്തതാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
Read Also: 2.5 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ 2004 ലെ സുനാമിയുടെ ഭയപ്പെടുത്തുന്ന ഓർമയിൽ ജപ്പാൻ
വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അയോധ്യ കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിശദീകരണം. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത് ശരിവെച്ചു കൊണ്ടുള്ള വിധിയിലെ വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. പറയാനുള്ളത് വിധിയിലുണ്ടെന്നും ഇക്കാര്യത്തില്‍ അഭിപ്രായം പറയാനുള്ള അവകാശത്തെ മാനിക്കുന്നു എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Post Your Comments