Latest NewsIndia

സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച മദ്രസയും ഭൂഗർഭ മസ്ജിദ് കെട്ടിടവും പൊളിച്ചതിന് പിന്നാലെ കലാപം

ഹൽദ്വാനി: സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച മദ്രസയും ഭൂഗർഭ മസ്ജിദ് കെട്ടിടവും തകർത്തതിന് പിന്നാലെ ഉത്തരാഖണ്ഡിൽ കലാപം. നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനിയിലാണ് സംഘർഷാവസ്ഥ നിലനിൽക്കുന്നത്. കടകളും വാഹനങ്ങളും തകർത്ത കലാപകാരികൾ പൊലീസിനെയും ആക്രമിച്ചു. ആക്രമണത്തിൽ പൊലീസുകാർക്കും മറ്റു സർക്കാർ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. 

നൈനിറ്റാൾ ജില്ലാ ഭരണകൂട അധികൃതരും പ്രാദേശിക സിവിൽ അധികാരികളും സംയുക്തമായാണ് അനധികൃത നിർമ്മിതികളുടെ പൊളിക്കൽ നടത്തിയത്. ഇതിൽ പ്രകോപിതരായ പ്രദേശവാസികളാണ് അക്രമം അഴിച്ചുവിട്ടത്. രോഷാകുലരായ നാട്ടുകാർ പൊലീസിനേയും ആക്രമിച്ചു. സ്ഥിഗതികൾ രൂക്ഷമായി തുടരുകയാണ്.

പ്രദേശത്ത് ജില്ലാ ഭരണകൂടം കർഫ്യൂ ഏർപ്പെടുത്തി. റോഡുകൾ ബാരിക്കേഡ് സ്ഥാപിച്ച് അടക്കുകയും ചെയ്തു. കലാപകാരികളെ കണ്ടാൽ വെടിവയ്ക്കാനും സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അടിയന്തര യോഗം വിളിച്ചു. കോടതി ഉത്തരവിനെത്തുടർന്നാണ് പൊളിക്കൽ നടപടിയെന്നും ധാമി പ്രതികരിച്ചു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഹൽവാനിയിലെ ബൻഭൂൽപുരയിൽ അക്രമികൾക്കെതിരെ വെടിവയ്ക്കാൻ നിർദ്ദേശം നൽകി. കലാപം കണക്കിലെടുത്ത് പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, ഹൽദ്‌വാനിയിലെ എല്ലാ സ്‌കൂളുകൾക്കും വെള്ളിയാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഹൽദ്‌വാനിയുടെ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരാണ് ബൻഭൂൽപുര പൊലീസ് സ്റ്റേഷന് സമീപം അനധികൃതമായി നിർമ്മിച്ച മദ്രസ പൊളിച്ചുനീക്കിയത്. ഇതിന് പ്രതികാരമായി മദ്രസയുടെ സമീപത്ത് താമസിക്കുന്ന ഒരു ആൾക്കാർ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റു. പ്രദേശത്ത് പോലീസ് വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ നശിപ്പിക്കുകയും അഗ്നിക്കിരയാക്കുയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

വൻ ജനക്കൂട്ടം ബൻഭൂൽപുര പോലീസ് സ്റ്റേഷൻ വളഞ്ഞു. ഈ സമയം നിരവധി മാധ്യമപ്രവർത്തകരും ഭരണനിർവഹണ ഉദ്യോഗസ്ഥരും പൊലീസ് സ്റ്റേഷനിൽ കുടുങ്ങുകയായിരുന്നു. സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിൽ ഹൽദ്വാനിയിലേക്ക് കൂടുതൽ സേനയെ വിളിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ചീഫ് സെക്രട്ടറിയുമായും പോലീസ് ഡയറക്ടർ ജനറലുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ബൻഭൂൽപുരയിൽ കർഫ്യൂ ഏർപ്പെടുത്തി. മെഡിക്കൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ആളുകളെ പുറത്തിറങ്ങാൻ അനുവദിക്കൂവെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button