Latest NewsNewsIndia

വികസനത്തിന്റെ തേരിലേറി ലക്ഷദ്വീപ്! നാവിക താവളങ്ങൾ നിർമ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

അഗത്തിയിലും മിനിക്കോയിലുമാണ് എയർബേസ് ഉൾപ്പെടെയുള്ള നാവിക താവളങ്ങൾ നിർമ്മിക്കുക

ലക്ഷദ്വീപിന്റെ മുഖച്ഛായ അടിമുടി മാറ്റാനൊരുങ്ങി കേന്ദ്രസർക്കാർ. ലക്ഷദ്വീപിൽ നാവിക താവളങ്ങൾ നിർമ്മിക്കാനാണ് പദ്ധതി. അഗത്തിയിലും മിനിക്കോയിലുമാണ് എയർബേസ് ഉൾപ്പെടെയുള്ള നാവിക താവളങ്ങൾ നിർമ്മിക്കുക. മാർച്ച് മാസം നാവിക താവളമായ ഐഎൻഎസ് ജഡായുവിന്റെ നിർമ്മാണോദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് നിർവഹിക്കുന്നതാണ്. ഇതോടെ, സമുദ്ര സുരക്ഷയുടെ കാര്യത്തിൽ പുതിയ ചുവടുവെപ്പിനാണ് ലക്ഷദ്വീപ് സാക്ഷ്യം വഹിക്കുന്നത്.

ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് എന്നിവ ഉൾപ്പെടെ 15 ഓളം യുദ്ധക്കപ്പലുകൾ ഉൾപ്പെടുന്ന കപ്പൽ വ്യൂഹത്തിലാണ് പ്രതിരോധ മന്ത്രി ലക്ഷദ്വീപിൽ എത്തിച്ചേരുക. പ്രതിരോധമന്ത്രിയുടെ ലക്ഷദ്വീപ് യാത്രയ്ക്കിടെ വിമാനവാഹിനികളിൽ വച്ച് നാവികസേനയുടെ കമാൻഡർമാരുടെ സംയുക്ത യോഗം സംഘടിപ്പിക്കുന്നതാണ്. ഗോവയിൽ നിന്ന് കാർവാർ, കാർവാറിൽ നിന്ന് മിനിക്കോയ്, അവിടെ നിന്ന് കൊച്ചി വരെ യാത്ര ചെയ്ത് കൊണ്ടാണ് യോഗം സംഘടിപ്പിക്കുക. മിനിക്കോയി ദ്വീപിൽ പുതിയ എയർ സ്ട്രിപ്പ് നിർമ്മിക്കാനും, അഗത്തിയിലെ എയർ സ്ട്രിപ്പ് നവീകരിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. പുതിയ സേനാത്താവളങ്ങൾ നിർമ്മിക്കുന്നതിലൂടെ ഇന്തോ-പസഫിക് മേഖലയിലെ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

Also Read: പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി പിടി വീഴും! ബില്ലുകൾ പാസാക്കി നിയമസഭ

ചരക്ക് നീക്കത്തോടൊപ്പം, ലക്ഷദ്വീപിന്റെ അടിസ്ഥാന സൗകര്യങ്ങളും വലിയ രീതിയിൽ നവീകരിക്കുന്നതാണ്. സൂയസ് കനാലിൽ നിന്ന് തെക്ക്- കിഴക്കൻ ഏഷ്യയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും ശതകോടിക്കണക്കിന് ഡോളർ മൂല്യമുള്ള ചരക്കുകളുമായി കപ്പലുകൾ കടന്നുപോകുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ 9 ഡിഗ്രി, 10 ഡിഗ്രി ചാനലുകൾ വഴിയാണ്. 9 ഡിഗ്രി ചാനലിൽ മിനിക്കോയ്, അഗത്തി ദ്വീപുകളും 10 ഡിഗ്രി ചാനൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button