KeralaLatest NewsIndia

വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ലൗലിയുടേത് കൊലപാതകം, ഭർത്താവ് പ്രശാന്തിനായി തിരച്ചിൽ ഊർജ്ജിതം

കായംകുളം : കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ യുവതി മരിച്ചുകിടന്നത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തെക്കേക്കര വാത്തികുളം ശാന്താഭവനം വീട്ടിൽ പ്രശാന്തിന്റെ ഭാര്യ ലൗലിയെയാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. ഇവർ വാടകയ്ക്കു താമസിക്കുന്ന എരുവ കിഴക്ക് ശ്രീനിലയം വീട്ടിലെ സ്വീകരണമുറിയിലാണ് മൃതദേഹം കണ്ടത്.

ഞായറാഴ്ച പോസ്റ്റ്‌മോർട്ടം നടത്തി. കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. ഭർത്താവ് പ്രശാന്താണ് ലൗലിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിനുശേഷം പ്രശാന്ത് രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നതെന്നും പോലീസ് കരുതുന്നു. പ്രശാന്ത് തമിഴ്‌നാട്ടിലേക്കു കടന്നുവെന്നാണ് സംശയിക്കുന്നത്.

16 വർഷമായി ഇയാൾ തമിഴ്‌നാട്ടിലാണ് ജോലിചെയ്യുന്നത്. ശനിയാഴ്ച പുലർച്ചെവരെയും പ്രശാന്ത് വീട്ടിലുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഇയാൾ ബൈക്കിലാണ് രക്ഷപ്പെട്ടതെന്നു സംശയിക്കുന്നു. കറ്റാനും ഭാഗത്തുവെച്ച് ഇയാളുടെ മൊബൈൽ സ്വിച്ച് ഓഫ് ആയെന്നും പോലീസ് പറയുന്നു. പ്രശാന്തിനെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button