
ലാഹോര്‍ : പഹല്‍ഗാമില്‍ പാക്ഭീകരര്‍ നടത്തിയ ആക്രമണത്തിന് പിന്നലെ ഇന്ത്യ ഇന്നലെ നടത്തിയ പ്രത്യാക്രമണത്തില്‍ കൊടും ഭീകരന്‍ അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടതായി വിവരം. കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ സൂത്രധാരനാണ് അബ്ദുള്‍ റൗഫ്. ജെയ്ഷെ തലവൻ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുള്‍ റൗഫ് അസര്‍.
ഓപ്പറേഷന്‍ സിന്ദൂറില്‍ നൂറ് ഭീകരരെ വധിച്ചതായാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ വ്യക്തമാക്കിയത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.
Post Your Comments