തിരുവനന്തപുരം : കഴിഞ്ഞ ആറ് വർഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാരുടെ സമരത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടിയവര്‍ തന്നെ കുറയ്ക്കട്ടെ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ 13 തവണ നിരക്ക് കൂട്ടി. 24.75 ആയിരുന്ന നികുതി 32 രൂപയിലധികമാക്കിയത് ഉമ്മൻചാണ്ടിയുടെ കാലത്താണ്. ഒന്നാം പിണറായി സർക്കാർ നികുതി കൂട്ടിയില്ല. 2018ൽ കുറയ്ക്കുകയാണ് ചെയ്തതെന്നും ബാലഗോപാല്‍ പറഞ്ഞു.
Read Also : ആന്ധ്രയിൽ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു
അതേസമയം, ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ സൈക്കിളിലാണ് ഇന്ന് നിയമസഭയിലെത്തിയത്. ഇതിനെയും ധനമന്ത്രി പരിഹസിച്ചു. പാർലമെന്റിലേക്ക് പ്രതിപക്ഷം കാളവണ്ടിയിൽ പോകുന്നതാണ് നല്ലതെന്നും ഇവിടെ നിന്ന് 19 പേർ അവിടെ ഉണ്ടല്ലോയെന്നും മന്ത്രി പറഞ്ഞു.
Post Your Comments