CinemaMollywoodLatest NewsKeralaNewsEntertainment

അവളോടൊപ്പം എന്ന ഹാഷ്ടാഗ് കാണാനില്ലല്ലോ? സ്ത്രീ സംഘടനകൾ ബാലചന്ദ്ര കുമാറിനൊപ്പമോ പീഡനം തുറന്നു പറഞ്ഞ അവൾക്കൊപ്പമോ?

തിരുവനന്തപുരം: ‘2020 ഓഗസ്റ്റ് 30 ന് കൊടകര സ്വദേശി സലീഷ് എന്ന യുവാവ് അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ റോഡപടകത്തിൽ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത, കേസിൽ ദിലീപിന്റെ പങ്കെന്ത്?’, രണ്ട് ദിവസമായി സംവിധായകൻ ബാലചന്ദ്ര കുമാർ അടക്കമുള്ളവർ ആരോപിക്കുന്ന കാര്യമാണിത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയെന്ന ആരോപണവുമായി രംഗത്ത് വന്ന അതേ ബാലചന്ദ്ര കുമാർ തന്നെയാണ് പുതിയ ആരോപണവുമായി രംഗപ്രവേശനം ചെയ്തതും. ഇയാളുടെ ഒറ്റ വെളിപ്പെടുത്തലിന്റെ പിറകെയാണ് പോലീസ് നീങ്ങുന്നത്. ആദ്യം ഗൂഡാലോചന കേസ്, ഇപ്പോൾ സലീഷിന്റെ അപകടമരണവും.

ബാലചന്ദ്ര കുമാർ പറയുന്നത് കേട്ട് തുള്ളാൻ നിക്കുന്ന പോലീസിനോട് പൊതുജനം ഉന്നയിക്കുന്ന പ്രധാന ചോദ്യം എന്തുകൊണ്ടാണ് ബാലചന്ദ്ര കുമാറിനെതിരെ ഉയർന്ന ‘ബലാത്സംഗ’ വെളിപ്പെടുത്തലിൽ കേസെടുക്കാത്തത് എന്നാണ്. ബാലചന്ദ്രകുമാർ ക്രൂരമായി പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഇത് പുറത്തുവന്നിട്ട് 24 മണിക്കൂറുകൾ പിന്നിട്ടിട്ടും പീഡിപ്പിക്കപ്പെട്ട നടിക്ക് നീതി കിട്ടാൻ ചാനലുകളിൽ കയറി ഇറങ്ങുന്ന ബാലചന്ദ്ര കുമാറിനെതിരെ ചർച്ചകൾ നടത്താത്തതും പീഡിപ്പിക്കപ്പെട്ട യുവതിയുടെ നീതിക്കായി അന്തിചർച്ചകൾ നടത്താത്തത് ആ സ്ത്രീ സിൽമാ നടി അല്ലാത്തത് കൊണ്ടാണോ എന്നാണ് ഉയരുന്ന വിമർശനം.

Also Read:കിറ്റക്സ് സംഘർഷം: പ്രതികൾക്ക് തൊഴിലുടമ നിയമസഹായം നൽകുന്നില്ലെന്ന് ബന്ധുക്കൾ

ജോലി വാഗ്ദാനം നല്‍കി എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. ഭാരത് ലൈവ് ന്യൂസ് എന്ന യുട്യൂബ് ചാനലിനോടാണ് യുവതി വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഇയാളുടെ കൈയില്‍ പെന്‍കാമറ അടക്കമുള്ള സാധനങ്ങള്‍ എപ്പോഴും ഉണ്ടാകാറുണ്ടെന്നും യുവതി ആരോപിച്ചു. പത്തു വര്‍ഷം മുമ്പ് ആണ് തനിക്ക് ക്രൂരമായ അനുഭവം ഉണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാളെ കാണുന്നത് ദിലീപിന് എതിരെ ആരോപണവുമായി എത്തിയപ്പോഴാണെന്നും യുവതി പറഞ്ഞു. ബാലചന്ദ്രകുമാർ തെറ്റിന്റെ കൂമ്പാരമാണെന്നും നടിക്ക് നീതികിട്ടണം എന്നതല്ല അയാളുടെ ആവശ്യമെന്നും യുവതി പറഞ്ഞു.

ദിലീപിനെതിരെ അയാൾ നടത്തിയ ആരോപണങ്ങളെ കൈയ്യടിച്ച് സ്വീകരിക്കുന്ന സിനിമാക്കാർക്ക് ഇപ്പോഴും അതേ നിലപാട് തന്നെയാണോ ഉള്ളതെന്ന് പൊതുജനത്തിന് അറിയേണ്ടതുണ്ട്. ബാലചന്ദ്ര കുമാർ പീഡിപ്പിച്ചു എന്ന് ആരോപിച്ച സ്‌ത്രീയ്‌ക്കൊപ്പം നിൽക്കാൻ ആരും തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം. വിഷയത്തിൽ അന്തിച്ചർച്ചകളില്ല, യുവതിയുടെ ആരോപണത്തിൽ ഫോളോഅപ്പില്ല. അവളോടൊപ്പം എന്ന ഹാഷ്ടാഗുമായി ആരും തന്നെ രംഗത്തില്ല. #അവളോടൊപ്പം എന്ന് പറയാൻ സ്ത്രീ സംഘടനകൾ തയ്യാറാകുമോ എന്നതാണ് ചോദ്യം. നടിക്ക് നീതി കിട്ടേണ്ടത് പോലെ നിലവിൽ ആരോപണമുന്നയിച്ച സ്ത്രീയ്ക്കും നീതി കിട്ടേണ്ടതുണ്ട്. രണ്ട് പേർക്ക് രണ്ട് നീതി എന്നത് ശരിയല്ലല്ലോ. പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ വെളിപ്പെടുത്തലിൽ പോലീസ് ബലാത്സംഗത്തിന് കേസെടുത്ത് ഇരയുടെ രഹസ്യ മൊഴിയെടുത്തു പ്രതിയെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്.

Also Read:കോവളത്തെ 14കാരിയുടെ കൊലപാതകം: മകൻ പീഡിപ്പിച്ചത് സമ്മതിച്ചു, തെളിവെടുപ്പിനെത്തിച്ചത് വൻ സുരക്ഷാസന്നാഹത്തോടെ

ഇരയ്‌ക്കൊപ്പം എന്ന ഹാഷ്ടാഗ് ഒന്നും കാണാനില്ല. അപ്പോൾ ബാലചന്ദ്ര കുമാറിനെ ‘വിശുദ്ധനാക്കുക’ എന്നത് പലരുടെയും പദ്ധതിയിലുണ്ട്, എന്നാലേ അവർ ഉദ്ദേശിച്ചത് നടക്കൂ എന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്. മുൻപ്, ബാലചന്ദ്ര കുമാറിന്റെ അർദ്ധ സഹോദരൻ ചന്ദ്രൻ നടത്തിയ വെളിപ്പെടുത്തലും ഇതിനോടൊപ്പം ചേർത്ത് വായിക്കപ്പെടേണ്ടത് ആണ്. ഫോട്ടോ മോർഫ് ചെയ്ത് ആൾക്കാരെ പറ്റിക്കുന്ന പണിയാണ് ബാലചന്ദ്രൻ ചെയ്യുന്നതെന്നും ചന്ദ്രൻ ആരോപിച്ചിരുന്നു. നാട്ടിലെ ഒരുപാട് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ആളാണ് ഇന്നത്തെ ബാലചന്ദ്രകുമാർ എന്നായിരുന്നു ചന്ദ്രൻ പറഞ്ഞത്. സ്വന്തം സഹോദരന്റെ മകളുടെ വിവാഹം വരെ മുടക്കാൻ ശ്രമിക്കുകയും നാട്ടിലെ സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്ത ആളാണ് നടിക്ക് വേണ്ടി വാദിക്കാൻ വന്നിരിക്കുന്നതെന്നത് തന്നെ അമ്പരപ്പിക്കുന്നുവെന്നും ചന്ദ്രൻ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button