Latest NewsKerala

‘ഡി കമ്പനി അംഗം ഗുല്‍ഷനെ ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാര്‍: തള്ളി തള്ളി പാകിസ്ഥാനിൽ വരെ പോയോ എന്ന് സോഷ്യൽമീഡിയ

'കുറച്ചു ദിവസം കഴിയുമ്പോ പറയും, സുകുമാര കുറുപ്പാണ് ഇവിടെ ദിലീപിന്റെ രൂപത്തിൽ നടക്കുന്നതെന്ന്'

തിരുവനന്തപുരം: നടന്‍ ദിലീപ് പ്രതിയായ, വധഗൂഢാലോചന കേസ് സംബന്ധിച്ച് വീണ്ടും ആരോപണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന് ആളിലേക്ക് എത്തുമെന്നും നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ശേഷം ദിലീപ് ഇയാളെ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ വെളിപ്പെടുത്തി. ഇതോടെ ന്യൂസിന് താഴെ ബാലചന്ദ്ര കുമാറിനെതിരെ നിരവധി കമന്റുകളാണ് ഉയരുന്നത്. പാകിസ്ഥാനിൽ വരെ നീ പോയോ ബാലചന്ദ്രകുമാരാ എന്നാണ് പലരുടെയും ചോദ്യം.

‘ബിൻലാദനെ കണ്ടിരുന്നോ ആവോ’ എന്നാണ് മറ്റൊരു ചോദ്യം. രസകരമായ മറ്റൊരു കമന്റിങ്ങനെ, ‘ഉറങ്ങി കിടന്ന ദാവൂദ് ഇബ്രാഹിം, ദിലീപിനെ കണ്ടതും എഴുന്നേറ്റു പഞ്ചായത്ത് ഗ്രൗണ്ട് വഴി ഓടി. ചാനലിൻ ഇരിക്കുന്ന നികേഷ് പൊട്ടൻ ആയിരിക്കും എന്ന് വെച്ച് ചാനൽ കാണുന്ന എല്ലാവരും പൊട്ടന്മാർ ആണെന്ന ഇവന്റെ വിചാരം.’
‘ഇയാളെന്തൊ മൂത്ത സാധനം ആണ് വലിക്കുന്നത്. കുറച്ചു ദിവസം കഴിയുമ്പോ പറയും, സുകുമാര കുറുപ്പാണ് ഇവിടെ ദിലീപിന്റെ രൂപത്തിൽ നടക്കുന്നതെന്ന്. അതിനും കുറെ തെളിവ് കൊണ്ടു വരും’. ഇങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം, ഗുല്‍ഷനെ കാണാന്‍ വേണ്ടിയാണ് ദിലീപ് ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും ഇതിന്റെ മറയായിട്ടാണ് ദേ പുട്ട് കടയുടെ ഉദ്ഘാടനം വച്ചതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അയാളുടെ വാക്കുകൾ ഇങ്ങനെ, ‘എന്റെ പരാതിയിലെ 18-ാം പോയന്റ്, 2017 നവംബര്‍ 15ന് ദിലീപും സംഘവും ചര്‍ച്ച നടത്തിയിട്ട് ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചു. ഗുല്‍ഷന്‍ എന്ന വ്യക്തിയെ കാണാന്‍ വേണ്ടിയാണ് ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചത്.’

‘ഇതിന്റെ മറയായിട്ടാണ്, ദേ പുട്ട് കടയുടെ ഉദ്ഘാടനം വച്ചത്. എന്നിട്ടാണ് പാസ്‌പോര്‍ട്ട് കോടതിയോട് ആവശ്യപ്പെട്ടത്. ഇത് വാങ്ങിയിട്ടാണ് ദിലീപ് ദുബായില്‍ പോയി ഗുല്‍ഷനെ കണ്ടത്. ഗുല്‍ഷന്റെ കീഴില്‍ ദിലീപിന്റെ അടുത്ത ഒരു ബന്ധു കുറെ കാലം ജോലി ചെയ്തിട്ടുണ്ട്. ഗുല്‍ഷന്‍ ഡി കമ്പനിയുടെ ആളാണെന്ന് വരുംദിവസങ്ങളില്‍ പൊലീസ് കണ്ടെത്തും.’

shortlink

Related Articles

Post Your Comments

Related Articles


Back to top button