KeralaLatest NewsNews

അണ്ണന്‍ ഒരിക്കലും എന്നെയും കുട്ടിയെയും നോക്കില്ല, അണ്ണന് ഭാര്യയും മക്കളും എന്ന ചിന്ത മാത്രമാണ് ഉള്ളത്

എന്നെയും വാവച്ചിയെയും കുറിച്ച് അണ്ണന്‍ ചിന്തിക്കുന്നില്ല. എനിക്കും വാവയ്ക്കും എന്തെങ്കിലും സംഭവിച്ചാല്‍ മനു അണ്ണനാണ് കാരണം'- വിദ്യ നോട്ടുബുക്കില്‍ എഴുതി

തിരുവനന്തപുരം: ‘അണ്ണന്‍ ഒരിക്കലും എന്നെയും കുട്ടിയെയും നോക്കില്ല. അണ്ണന് ഭാര്യയും മക്കളും എന്ന ചിന്ത മാത്രമാണ് ഉള്ളത്’- ജീവിത പങ്കാളിയായ മാഹിന്‍കണ്ണിനെക്കുറിച്ച് മരിച്ച വിദ്യ (ദിവ്യ) നോട്ടുബുക്കില്‍ കുറിച്ചത് ഇങ്ങനെ. വിദ്യയെയും മകളെയും ഒഴിവാക്കാനാണ് തമിഴ്‌നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി കടലില്‍ തള്ളി കൊലപ്പെടുത്തിയത് എന്നാണ് മാഹിന്‍കണ്ണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് 11 വര്‍ഷം മുന്‍പ് നടന്ന കൊലപാതകം തെളിഞ്ഞത്.

Read Also: എസ് ആന്റ് ടി മ്യൂച്വൽ ഫണ്ടിനെ സ്വന്തമാക്കി എച്ച്എസ്ബിസി മാനേജ്മെന്റ്, കൂടുതൽ വിവരങ്ങൾ അറിയാം

മത്സ്യക്കച്ചവടക്കാരനായ മാഹിന്‍കണ്ണിനെ ചന്തയില്‍ വച്ചാണ് വിദ്യ പരിചയപ്പെടുന്നത്. ഒരുമിച്ച് ജീവിക്കുന്നതിനിടെ വിദ്യ പെണ്‍കുഞ്ഞിനു ജന്മം നല്‍കി. പിന്നീടാണു മാഹിന്‍കണ്ണ് വിവാഹിതനാണെന്ന് അറിയുന്നതും പരസ്പരം വഴക്കിലാകുന്നതും. വിദ്യയെ ഒഴിവാക്കാന്‍ ഭാര്യയുമായി കൂടിയാലോചിച്ചാണു മാഹിന്‍കണ്ണ് കൊലപാതകം ആസൂത്രണം ചെയ്തത്.

എന്നെയും വാവച്ചിയെയും കുറിച്ച് അണ്ണന്‍ ചിന്തിക്കുന്നില്ല. എനിക്കും വാവയ്ക്കും എന്തെങ്കിലും സംഭവിച്ചാല്‍ മനു അണ്ണനാണ് (മാഹിന്‍കണ്ണ്) കാരണം’- വിദ്യ നോട്ടുബുക്കില്‍ എഴുതി. ഇതു കണ്ട വീട്ടുകാരുടെ സംശയം വര്‍ധിച്ചു. വിദ്യയെ കാണാതായ 2011 ഓഗസ്റ്റ് 18ന് വിദ്യയുടെ അമ്മ രാധ നിരവധി തവണ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് മാഹിന്‍കണ്ണാണ് ഫോണ്‍ എടുത്തത്. ഫോണ്‍ വിദ്യയ്ക്കു കൊടുക്കാന്‍ കഴിയില്ലെന്നും കുഞ്ഞിനു ഹോട്ടലില്‍നിന്നു ഭക്ഷണം കൊടുക്കുകയാണെന്നും മറുപടി നല്‍കി.

തുടര്‍ച്ചയായി വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. രാത്രി പത്തരയോടെ സ്വിച്ച് ഓഫ് ആയ ഫോണ്‍ പിറ്റേന്നു രാവിലെയാണ് ഓണ്‍ ആയത്. നാലാം ദിവസം കുടുംബം പരാതി നല്‍കി. തിരോധാനത്തില്‍ മാഹിന്‍ കണ്ണിനെ സംശയമുണ്ടെന്നു പൊലീസിനോട് പറഞ്ഞെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. വിദ്യ ആത്മഹത്യ ചെയ്യില്ലെന്നു കുടുംബം പൊലീസിനോട് പറഞ്ഞിരുന്നു. ഓട്ടോ കസ്റ്റഡിയിലെടുത്തെങ്കിലും മാഹിനിനെ വിട്ടയച്ചു. വിദ്യയെ തമിഴ്‌നാട്ടില്‍ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണു മാഹിന്‍ പറഞ്ഞത്. ഇക്കാര്യം ശരിയാണോ എന്ന് അന്വേഷിക്കാന്‍ പൂവാര്‍ പൊലീസ് തയ്യാറായില്ല.

തേങ്ങാപ്പട്ടണത്തുനിന്നാണ് വിദ്യയുടെ മൃതദേഹം കിട്ടിയത്. കുളച്ചല്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു മകളുടെ മൃതദേഹം കിട്ടിയത്. പുതുക്കട പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറും. ആദ്യം കേസ് അന്വേഷിച്ച പൂവാര്‍ പൊലീസ് ഇത്തരം വിവരങ്ങള്‍ക്കു പുറകെ പോയില്ല. ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തശേഷം മാഹിന്‍കണ്ണിനെ ചോദ്യം ചെയ്തു.

വിദ്യയെയും മകളെയും തമിഴ്‌നാട്ടിലാക്കിയെന്നും ആത്മഹത്യ ചെയ്‌തോ എന്നറിയില്ലെന്നും മാഹിന്‍കണ്ണ് പൊലീസിനോട് പറഞ്ഞു. പൊലീസ് ഫോണ്‍ രേഖ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയതോടെ മാഹിന്‍കണ്ണ് കുറ്റം സമ്മതിച്ചു. മാഹിന്‍കണ്ണിന്റെ ഭാര്യ റുഖിയയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്നു പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button