ThrissurLatest NewsKeralaNattuvarthaNewsCrime

തൃശൂര്‍ ധ്യാന കേന്ദ്രത്തിന് മുന്നിലെ കൂട്ടത്തല്ല്: അറുപതോളം സ്ത്രീകൾ മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിട്ടു

തൃശ്ശൂർ: മുരിയാട് എംപറർ ഇമ്മാനുവൽ ധ്യാന കേന്ദ്രത്തിന് മുന്നിൽ വിശ്വാസികളും സഭാ ബന്ധം ഉപേക്ഷ‌ിച്ചവരും തമ്മിൽ സംഘർഷം. സംഭവത്തിൽ മൂരിയാട് കപ്പാരക്കടവ് പ്ലാത്തോട്ടത്തിൽ ഷാജിക്കും മകനും മരുമകൾക്കും ഗുരുതരമായി പരുക്കേറ്റു. ഫാം ഹൗസിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി സഭാ വിശ്വാസികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് സഭാബന്ധം ഉപേക്ഷിച്ച ഷാജിയും കുടുംബവും വ്യക്തമാക്കി.

ഒരു സംഘം സ്ത്രീകള്‍ നടത്തിയ ആക്രമണത്തിൽ ഷാജി, മക്കളായ ഷാജൻ ഷാരോൺ, സാജന്റെ ഭാര്യ ആഷ്ലീൻ, ബന്ധുക്കളായ മാറാട്ടുകളത്തിൽ എഡ്വിൻ, അൻവിൻ എന്നിവർക്ക് സാരമായി പരുക്കേറ്റു.

ഷാജിയുടെ മകനായ ഷാജൻ എംപറർ ഇമ്മാനുവൽ സഭാ മേലധ്യക്ഷയുടെ വ്യാജ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് ,അറുപതോളം സ്ത്രീകൾ പെപ്പർ സ്പ്രേയും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ് മണിയറയിൽ കയറിയത് മുതൽ പ്രശ്നങ്ങൾ തുടങ്ങി, ഭർത്താവിന് മറ്റുപല സ്ത്രീകളുമായി ബന്ധം: ഹസ്ന പറയുന്നു

മുരിയാട് എംപറർ ഇമ്മാനുവൽ സഭക്കെതിരെ വ്യാപകമായ പരാതിയാണ് ഉയരുന്നത്. സഭയിൽ വിശ്വാസികളായി എത്തുന്നവരുടെ സ്വത്തും സമ്പാദ്യങ്ങളും തട്ടിയെടുക്കുന്നതായി നിരവധി പരാതികൾ കോടതികളിലും പോലീസിനു മുന്നിലും ഉണ്ട്. പ്രദേശത്ത് ഗൗരവമായ ക്രമസമാധാന പ്രശ്നങ്ങളിലേക്കാണ് സഭയുടെ പ്രവർത്തങ്ങൾ നീങ്ങുന്നതെന്ന് സമീപവാസികൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button