ഇസ്തംബുള്‍; തുര്‍ക്കിയിലെ ഇസ്തംബുളിലെ നിശാക്ലബിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാരും.പുതുവല്സരാഘോഷങ്ങള്ക്കിടെയായിരുന്നു ആക്രമണം. ഗുജറാത്തില്‍ നിന്നുള്ള അബീസ് റിസ്വി, ഖുഷി ഷാ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ അബിസ് റിസ്വി മുൻ രാജ്യസഭ എം പിയുടെ മകനാണ് .
സുഷമ സ്വരാജ് ആണ് ഈ വിവരം അറിയിച്ചത്.ഇന്ത്യൻ അംബാസഡർ ഇസ്താംബുളിലേക്കു തിരിച്ചതായും സുഷമ സ്വരാജ് അറിയിച്ചു. നിശാക്ലബില്‍ പുലർച്ചെ ഒരു മണിയോടെ സാന്താക്ലോസിന്റെ വേഷത്തിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ 39 പേര് മരണമടഞ്ഞു.ക്ലബിൽ ഏകദേശം 600 ഓളം പേരുണ്ടായിരുന്നു.അടുത്തകാലത്തുണ്ടായ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് തുര്‍ക്കിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
Post Your Comments