Latest NewsIndia

തബ്രീസ് അന്‍സാരിയുടെ മരണത്തിന് കാരണമായത് പൊലീസിന്റെ അനാസ്ഥയും ഡോക്ടര്‍മാരുടെ വീഴ്ചയുമാണെന്ന് അന്വേഷണ സംഘം

സംഭവത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലായതായും വീഴ്ച വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടെന്നും ഡെപ്യൂട്ടി കമീഷണര്‍

ആൾക്കൂട്ട മർദ്ദനത്തിനെ തുടർന്ന് കൊല്ലപ്പെട്ട തബ്രീസ് അന്‍സാരിയുടെ മരണത്തിന് കാരണമായത് പൊലീസിന്റെ അനാസ്ഥയും ഡോക്ടര്‍മാരുടെ വീഴ്ചയുമാണെന്ന് അന്വേഷണ സംഘം. സംഭവത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലായതായും വീഴ്ച വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടെന്നും കേസന്വേഷിക്കുന്ന സെരായ്കേല-ഖറസ്വാന്‍ ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു.

മോഷ്ടാവെന്ന് ആരോപിച്ച്‌ ജൂണ്‍ 17നാണ് തബ്രീസ് അന്‍സാരിയെ (24) ഒരു സംഘം മർദ്ദിച്ചത്. അതിനു ശേഷം ഇയാളെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ നാല് ദിവസത്തിന് ശേഷം ഇയാൾ ജയിലിൽ മരിക്കുകയായിരുന്നു. ”പൊലീസിന്റെയും ഡോക്ടര്‍മാരുടെയും ഭാഗത്ത് പിഴവുകളുണ്ട്. സംഭവം പുലര്‍ച്ച ഒരുമണിക്ക് അറിയിച്ചുവെങ്കിലും  പൊലീസ് എത്തിയത് രാവിലെ ആറുമണിക്കാണ്.

പൊലീസ് ആശുപത്രിയില്‍ എത്തിച്ച തബ്രീസിന്റെ തലയോട്ടിയിലെ പരിക്ക് ഡോക്ടര്‍മാര്‍ കണ്ടെത്തിയില്ല” -ഡെപ്യൂട്ടി കമീഷണര്‍ ആഞ്ജനേയലു ദോഡ്ഡെ പറഞ്ഞു. തബ്രീസിന്റെ മരണത്തിനു പിന്നാലെ സ്ഥലംമാറ്റപ്പെട്ട ഒരു സിവില്‍ സര്‍ജന്റെ മൊഴിയും ഇത് സാധൂകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button