Latest NewsNewsIndia

പിന്നിൽ നിന്ന് കുത്തുന്ന ചൈനീസ് ചതി തുടരുന്നു; ഗൽവാൻ പുഴയിലെ ജല പ്രവാഹവും ഇന്ത്യൻ സൈനികർക്കെതിരെ ചൈന ഉപയോഗിച്ചതായി സൂചന

ചൈനാ ഭാഗത്തു വെള്ളം തടഞ്ഞുനിർത്തിയശേഷം ഇന്ത്യൻ സൈനികർ എത്തിയപ്പോൾ അതു തുറന്നു വിട്ടതായാണു സൂചന

ലഡാക്ക്: പിന്നിൽ നിന്ന് കുത്തുന്ന ചൈനീസ് ചതി അവസാനിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഗൽവാൻ പുഴയിലെ ജലപ്രവാഹവും ഇന്ത്യൻ സൈനികർക്കെതിരെ ചൈന ഉപയോഗിച്ചതായി സൂചന. ചൈനയിൽനിന്ന് ഉദ്ഭവിച്ച് ഇന്ത്യയിലേക്ക് ഒഴുകുന്ന പുഴയാണിത്. ചൈനാ ഭാഗത്തു വെള്ളം തടഞ്ഞുനിർത്തിയശേഷം ഇന്ത്യൻ സൈനികർ എത്തിയപ്പോൾ അതു തുറന്നു വിട്ടതായാണു സൂചന.

ഇരുരാജ്യത്തെയും സൈനികർ ഏറ്റുമുട്ടുമ്പോൾ പുഴയിൽ ശക്തമായ ജലപ്രവാഹമുണ്ടായി. വെള്ളത്തിൽ വീണും ഇന്ത്യൻ സൈനികർക്ക് അപകടമുണ്ടായി. ചർച്ചയിലെ ധാരണയുടെ ഭാഗമായി പട്രോൾ പോയിന്റ് 14ലെ ചൈനീസ് ടെന്റ് നീക്കം ചെയ്തിട്ടുണ്ടോ എന്നു നോക്കാനാണ് ഇന്ത്യൻ സൈനികർ എത്തിയത്.

ALSO READ: തിരിച്ചടിക്ക് നീക്കമോ? കിഴക്കൻ ലഡാക്കിലെ സൈനിക സന്നാഹം ഏത് വെല്ലുവിളിയും നേരിടാൻ പൂർണ്ണ സജ്ജമായതായി ഇന്ത്യൻ സൈന്യം

സംഘർഷമുണ്ടാകുന്ന 15നു ദിവസങ്ങൾക്കു മുൻപു തന്നെ ചൈനീസ് ഭാഗത്തു വെള്ളം തടഞ്ഞിരുന്നതായി പ്ലാനറ്റ് ലാബ്സ് പുറത്തുവിട്ട ജൂൺ 9ലെ സാറ്റലൈറ്റ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പിന്നീട് 16ലെ ദൃശ്യത്തിൽ പുഴയിൽ വെള്ളം കാണാം. അതിർത്തി തർക്കം പരിഹരിക്കാൻ ഇരുരാജ്യങ്ങളും ചർച്ച നടക്കുമ്പോൾ തന്നെ ഇന്ത്യൻ സൈനികരെ ആക്രമിക്കാനുള്ള പദ്ധതി ചൈന തയാറാക്കിയിരുന്നു എന്നു വ്യക്തമാക്കുന്ന തെളിവുകളാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button