COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം മുഖ്യമന്ത്രിയ്ക്ക് തീരുമാനിക്കാം, നിയന്ത്രണങ്ങളിൽ മാറ്റമില്ല

തിരുവനന്തപുരം: കേരളത്തിലെ ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്ന് ഉന്നതതല യോഗം. കോവിഡ് നിയന്ത്രണങ്ങൾ നിലവിലെ രീതിയില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരാഴ്ച കൂടി നിലവിലെ സ്ഥിതി തുടരണം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്ന ഇടങ്ങളില്‍ വീണ്ടും കര്‍ശന നിയന്ത്രണം തുടരാനാണ് നിർദേശം.

Also Read:സംസ്ഥാനത്ത് ടിപിആര്‍ കുറയുന്നു: പുതിയ കണക്കുകള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി

ടിപിആര്‍ 24 ന് മുകളില്‍ നില്‍ക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം ഉണ്ടാകും. ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ നാല് മേഖലകളായി തിരിച്ചുള്ള നിയന്ത്രണം തുടരും. പൂജ്യം മുതല്‍ എട്ട് ശതമാനം വരെ എ വിഭാഗം, എട്ട് മുതല്‍ 16 ശതമാനം വരെ ബി വിഭാഗം, 16 മുതല്‍ 24 ശതമാനം വരെ സി വിഭാഗം, 24 ശതമാനത്തിന് മുകളില്‍ ഡി വിഭാഗം എന്നിങ്ങനെയാണ് മേഖലകളായി തരംതിരിച്ചിട്ടുള്ളത്.

ഇളവുകളിൽ ആരാധനാലയങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നാശ്യപ്പെട്ട് ഇതിനോടകം തന്നെ പല സംഘടനകളും രംഗത്തു വന്നിട്ടിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് തീരുമാനം മുഖ്യമന്ത്രിയ്ക്ക് എടുക്കാമെന്ന് ഉന്നതതല യോഗം തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button