NewsIndiaInternational

ഒരേ സമയം പാക്-ചൈനീസ് അതിര്‍ത്തികളില്‍ ശക്തമായി താക്കീത് നൽകി നിലകൊള്ളുന്ന ഇന്ത്യൻ നടപടിയിൽ അമ്പരന്ന് ലോക രാഷ്ട്രങ്ങൾ

 

വാഷിംങ്ടണ്‍: ചൈനക്കെതിരെ പോലും കടുത്ത നിലപാട് സ്വീകരിക്കാനും ഏറ്റുമുട്ടാന്‍ പോലും തയ്യാറാണെന്ന നിലപാടുമായി മുന്നോട്ട് പോകുന്ന ഇന്ത്യന്‍ നടപടിയില്‍ അന്തംവിട്ട് ലോകരാഷ്ട്രങ്ങള്‍.കഴിഞ്ഞ ദിവസം ലഡാക്കില്‍ അതിക്രമിച്ച്‌ കയറിയ ചൈനീസ് സേനയെ തുരത്തിയ ഇന്ത്യന്‍സേനയുടെ നടപടിയാണ് അമേരിക്കയുള്‍പ്പെടെയുളള വന്‍ശക്തികളെ ഞെട്ടിച്ചത്.നിയന്ത്രണരേഖയില്‍ ഇരു വിഭാഗത്തെയും സൈനികര്‍ നേര്‍ക്ക് നേര്‍ അണിനിരന്നതും ചൈനീസ് സേനയെ നിയന്ത്രണരേഖയില്‍ നിന്ന് ഒരിഞ്ച് മുന്നോട്ട് നീങ്ങാന്‍ ഇന്ത്യന്‍സേന അനുവദിക്കാതിരുന്നതും പാകിസ്ഥാനെയും ഞെട്ടിച്ചിരുന്നു.തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ നടന്ന് വരുന്ന ജലസേചന കനാലിന്റെ നിര്‍മ്മാണം തടയുന്നതിനായി ലഡാക്കിലെത്തിയ 55 അംഗ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങളെയാണ് ഇന്ത്യോ-ടിബററന്‍ സേന തുരത്തിയത്.

കാശ്മീരിലെ അതിര്‍ത്തിയില്‍ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ അടുത്ത സുഹൃത്തും സഹായിയുമായ ചൈനയുമായും ഒരേ സമയം ഏറ്റുമുട്ടാന്‍ തയ്യാണെന്ന സന്ദേശം നല്‍കിയത് പാക് സൈനിക അധികൃതരെപ്പോലും അമ്പരപ്പിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.പ്രശ്ന പ്രദേശത്തിന് സമീപം പടുകൂറ്റന്‍ സൈനിക ചരക്ക് വിമാനമിറക്കിയ ഇന്ത്യയുടെ നടപടി ചൈനക്കുളള മുന്നറിയിപ്പായിട്ടാണ് അമേരിക്ക കാണുന്നത്.സമുദ്ര നിരപ്പില്‍ നിന്ന് 6,200 അടി ഉയരത്തിലുളള മേഖലയില്‍ സി 17 വിമാനമാണ് പറന്നിറങ്ങിയത്. ചൈനീസ് അതിര്‍ത്തിയിലേക്ക് ഇവിടെ നിന്ന് 29 കിലോമീറ്റര്‍ മാത്രമാണുളളത്. അതിര്‍ത്തിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണമെന്ന നിബന്ധന ഇന്ത്യ ലംഘിച്ചതായാണ് ചൈനയുടെ ആരോപണം.

ഇത്തരം വിമാനങ്ങള്‍ വഴി സൈനകരെയും സൈനിക വാഹനങ്ങളെയും വന്‍തോതില്‍ ഇറക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. അതായത് വേണ്ടിവന്നാല്‍ ഒരു ഏറ്റുമുട്ടലിന് തയ്യാറാണെന്ന വ്യക്തമായ സന്ദേശം.പാക് ഭീകരന്‍ മസൂദ് അസറിന് അനുകൂലമായി യു.എന്നില്‍ ചൈന നിലപാട് സ്വീകരിക്കുന്നതും പാകിസ്ഥാനെ വഴിവിട്ട് സഹായിക്കുന്നതുമെല്ലാം നിലവില്‍ ഇന്ത്യ-ചൈന ബന്ധത്തെ വലിയ രൂപത്തില്‍ ബാധിച്ചിരിക്കുകയാണ്.ചൈനയുടെ പാക് അനുകൂല നിലപാടില്‍ പ്രതിഷേധിച്ച്‌ ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ വന്ന അപ്രഖ്യാപിത ബഹിഷ്ക്കരണവും ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്.ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്ത്യക്ക് താരതമ്യേന സൈനികമായി ദൗര്‍ബല്യമുളള പ്രദേശമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുളള ഗില്‍ഗിംഗ്-ബാള്‍ട്ടിസ്ഥാനും, ഇന്ത്യയുടെ ലഡാക്കും ചൈനയുടെ നിയന്ത്രണത്തിലുളള അക്സായ് ചിന്നും കൂടി ചേരുന്ന പടിഞ്ഞാറന്‍ സെക്ടറും.ഇവിടെയാണ് ഇപ്പോള്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ച്‌ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നത്.

പാകിസ്ഥാനെ സംബന്ധിച്ചും ചൈനയെ ഇത് സംബന്ധിച്ചും ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്.അരുണാചല്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തെ അപേക്ഷിച്ച്‌ ഇന്ത്യന്‍ സൈന്യത്തിന് വ്യക്തമായ മുന്‍തൂക്കമുണ്ട്.ആവശ്യമെങ്കില്‍ ചൈനീസ് ടിബറ്റിലേക്ക് കയറി ആക്രമിക്കാനുളള സൈനിക ശേഷി ഇവിടെ മാത്രം ഇന്ത്യക്കുണ്ട്. ഇക്കാര്യം അറിയാവുന്നത് കൊണ്ടാണ് അരുണാചല്‍ മേഖലയില്‍ പ്രകോപനത്തിന് മുതിരാതെ ലഡാക്ക് മേഖലയില്‍ ചൈന പ്രകോപനമുണ്ടാക്കുന്നത്.ഇന്ത്യ – പാക് യുദ്ധമുണ്ടായാലും – ഇന്ത്യ ചൈന യുദ്ധമുണ്ടായാലും ആ രാജ്യങ്ങളുമായുളള യുദ്ധം മാത്രമായി ഒതുങ്ങില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്ന രാജ്യമാണ് ചൈന.കാര്യങ്ങള്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് എത്തിയാല്‍ ഇന്ത്യയ്ക്കൊപ്പം റഷ്യയും അമേരിക്കയും ജപ്പാനും, ബ്രിട്ടനും, ഫ്രാന്‍സും മാത്രമല്ല ചൈനീസ് അതിര്‍ത്തിയിലെ മിക്ക രാജ്യങ്ങളും നില്‍ക്കുമെന്ന തിരിച്ചറിവും ചൈനയ്ക്കുണ്ട്.

മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ഇന്ത്യ സൈനികശേഷി വര്‍ദ്ധിപ്പിക്കുന്നതും അത്യാധുനിക ആയുധങ്ങളും പോര്‍ വിമാനങ്ങളുമെല്ലാം വാങ്ങി കൂട്ടുന്നതും പാകിസ്ഥാന്റെ മാത്രമല്ല ചൈനയുടെയും ഉറക്കം ഇപ്പോള്‍ കെടുത്തിയിരിക്കുകയാണ്.ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് ലഭിക്കുന്ന പിന്‍തുണ തന്നെയാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാനും ചൈനയുമുയര്‍ത്തുന്ന പ്രകോപനങ്ങളെ നേരിടാന്‍ ഇന്ത്യക്ക് കരുത്ത് പകരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button