News

കള്ളിയത്ത് സ്റ്റീല്‍സില്‍ 200കോടിയുടെ നികുതിവെട്ടിപ്പ്; അസാധുനോട്ടുകള്‍ ഉപയോഗിച്ച് വില്‍പന നടത്തിയെന്ന് കണ്ടെത്തല്‍

കോഴിക്കോട്: പ്രമുഖ സ്റ്റീല്‍ കമ്പനിയായ കള്ളിയത്ത് ഗ്രൂപ്പിന്റെ വിവിധ ഫാക്ടറികളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 200കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. കള്ളിയത്ത് ഗഫൂര്‍, നൂര്‍ഷാ മുഹമ്മദ്, യാസിര്‍ അറഫത്ത് എന്നിവരുടെ ഉടമസ്ഥതയിലുള്ള കള്ളിയത്ത്, കൈരളി, ഭാരതി എന്നീ ഫാക്ടറികളിലും ഷോറൂമുകളിലുമാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഇവിടെ നോട്ടുനിരോധനത്തിനുശേഷവും അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിച്ച് വില്‍പ്പന നടത്തിയതായും കണ്ടെത്തിയിരുന്നു. ആദായനികുതി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ബെന്നി ജോണിന്റെ നിര്‍ദേശത്തില്‍ ജോയന്റ് ഡയറക്ടര്‍ ഇയാസ് അഹമ്മദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്‍ മാത്യു വര്‍ക്കി, ഇന്റലിജന്‍സ് ഓഫീസര്‍ കൃഷ്ണകാന്ത്, എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട്, പാലക്കാട്, എറണാകുളം, തമിഴ്നാട്ടിലെ കരൂര്‍ കാങ്കയം തുടങ്ങി 37 സ്ഥലങ്ങളിലായി ഇരുന്നൂറോളം ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച രാവിലെ 6.30 മുതല്‍ ആരംഭിച്ച പരിശോധനയില്‍ പങ്കെടുത്തത്. പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button