KeralaLatest NewsNews

ജാതിപ്പേര് കേസ് പിന്‍വലിച്ച സംഭവം : വിവേകിനെ എ.ഐ.എസ്.എഫ് പുറത്താക്കി

തിരുവനന്തപുരം: ലോ അക്കാദമി എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി വി.ജെ വിവേകിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചെന്ന പരാതി സംഘടനയോട് ആലോചിക്കാതെ പിന്‍വലിക്കുകയും പാര്‍ട്ടിക്ക് അപമാനമുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിനുമാണ് നടപടി.

എന്നാല്‍ കേസ് പിന്‍വലിക്കുന്ന കാര്യം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അറിയിച്ചിരുന്നതായി വിവേക് പറയുന്നു. എന്നാല്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്നു കാണിച്ച്‌ 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാന്‍ സി.പി.ഐ നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. വിശദീകരണം നല്‍കിയില്ലെങ്കിലോ തൃപ്തികരമല്ലെങ്കിലോ നടപടിയെടുക്കാനായിരുന്നു തീരുമാനം.

വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് പുറത്താക്കല്‍ നടപടി. പിന്നീട് ഇത് തിരുത്തിയ വിവേക് തനിക്ക് തെറ്റു പറ്റിയതാണെന്നും സംഘടനയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജി വയ്ക്കുന്നതായും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button