Latest NewsKeralaNews

2011 ൽ പൾസർ സുനിയും കൂട്ടരും മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവം: ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ വർഷങ്ങൾക്കു മുൻപു കൊച്ചിയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പ്രമുഖ നിർമാതാവിന്റെ ഭാര്യയായ മലയാള നടിയെയാണ് 2011 ൽ തട്ടികൊണ്ട് പോകാൻ ശ്രമിച്ചത്. എറണാകുളം സെൻട്രൽ പോലീസ് കസ്റ്റഡിയിലെടുത്തത് കോതമംഗലം സ്വദേശിയെയാണ്.

നാലുപേരാണ് ഇവരുൾപ്പെടെയുള്ള പ്രതികൾ. നിര്‍മാതാവ് ജോണിസാഗരികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സെന്‍ട്രല്‍ പൊലീസ് ഇന്നലെ വൈകീട്ട് കേസ് രജിസ്റ്റർ ചെയ്തതെന്ന് അസി. കമ്മീഷണർ കെ. ലാൽജി പറഞ്ഞു. യുവസംവിധായകന്റെ ഭാര്യയായ നടിക്കുവേണ്ടി സുനിലും സംഘവും ഒരുക്കിയ കെണിയിലാണ് നിർമാതാവിന്റെ ഭാര്യ കുടുങ്ങിയതെന്നാണ് വിവരം. സംഭവം നടന്നത് 2011ൽ നവംബറിലാണ്.

സുനിൽകുമാർ ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു. ഇദ്ദേഹത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്നതിനായി യുവനടിയും നിർമാതാവിന്റെ ഭാര്യയായ നടിയും കൊച്ചിയിലേക്കു വരുന്നതറിഞ്ഞാണ് സുനിൽകുമാർ തട്ടിക്കൊണ്ടുപോകലിനു പദ്ധതിയിട്ടത്.

നഗരത്തിലെ പ്രമുഖ നക്ഷത്ര ഹോട്ടലിന്റെ പ്രതിനിധി എന്ന വ്യാജേന സുനിൽകുമാറിന്റെ നിർദേശ പ്രകാരം സംഘത്തിലൊരാൾ ജോണി സാഗരികയെ സമീപിച്ചു. കുറഞ്ഞ നിരക്കിൽ നടീനടൻമാർക്കു താമസം ഏർപ്പാടാക്കാമെന്ന വാഗ്ദാനം നൽകി. ഇയാൾ പ്രതിനിധീകരിക്കുന്ന ഹോട്ടൽ മികച്ച ഹോട്ടലായതിനാൽ നടിമാരെ ഇവിടെ താമസിപ്പിക്കാൻ ജോണി സാഗരിക തീരുമാനിച്ചു.

നടിമാരെ റെയിൽവേ സ്റ്റേഷനിൽനിന്ന് ഹോട്ടലിൽ എത്തിച്ചുകൊള്ളാമെന്നായിരുന്നു പ്രതിനിധിയുടെ വാഗ്ദാനം. ഇതനുസരിച്ച് ഡ്രൈവറും മറ്റൊരാളും വാഹനവുമായി സംഭവദിവസം റെയിൽവേ സ്റ്റേഷനിലെത്തി. എന്നാൽ, യുവ നടി എത്തിയില്ല. നിർമാതാവിന്റെ ഭാര്യയായ നടിയും സഹായിയും മാത്രമാണു വന്നത്.

സുനിൽകുമാറിൽ നിന്നു കൃത്യമായ നിർദേശം ലഭിക്കാത്തതിനെ തുടർന്ന് നടിയെ നഗരത്തിൽ കറക്കുകയായിരുന്നു. സംശയം തോന്നിയ നടി ഭർത്താവിനെ ബന്ധപ്പെടുകയും ഭർത്താവ് ജോണി സാഗരികയെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ജോണി സാഗരിക ഡ്രൈവറായ സുനിൽകുമാറിനെയും കൂട്ടി ഹോട്ടലിലെത്തിയെങ്കിലും നടി കയറിയ വാഹനം ഇവിടെ എത്തിയിരുന്നില്ല. പ്രശ്നമാകുമെന്നു മനസിലായതോടെ അൽപസമയത്തിനകം വാഹനം ഹോട്ടലിലെത്തിക്കുകയും വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും മുങ്ങുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button