KeralaLatest NewsNews

ടിപിയേക്കാള്‍ ക്രൂരം : രാജേഷിന്റെ ഞെട്ടിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: തലസ്ഥാനത്ത് ശനിയാഴ്ച രാത്രി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നേരത്തേ ടിപി ചന്ദ്രശേഖരനെ അക്രമികള്‍ 51 തവണ വെട്ടി കൊലപ്പെടുത്തിയതിനേക്കാള്‍ ക്രൂരമായാണ് രാജേഷ് ആക്രമിക്കപ്പെട്ടത്. രാജേഷിന്റെ ശരീരത്തില്‍ ആകെ 89 വെട്ടുകള്‍ ഏറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇവയില്‍ പലതും വളരെ ആഴത്തിലുള്ള മുറിവുകളാണ്. രാജേഷിന്റെ ഇടതു കൈ അക്രമികള്‍ വെട്ടി മാറ്റി വലിച്ചെറിയുകയായിരുന്നു. ഇതിനു ശേഷം അക്രമികള്‍ ഇയാളെ വീണ്ടും വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ രാജേഷ് 10 മിനിറ്റോളമാണ് റോഡില്‍ കിടന്നത്. പിന്നീട് ബിജെപി പ്രവര്‍ത്തര്‍ എത്തിയാണ് പോലീസിന്റെ വാഹനത്തില്‍ രാജേഷിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. രാത്രി 11.30ഓടെ മരണം സംഭവിക്കുകയും ചെയ്തു. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഞായറാഴ്ച പോലീസ് പിടികൂടിയിരുന്നു. നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള മണിക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജേഷിനെ ആക്രമിച്ചത്. കഴുത്തിനു പിന്നിലും താടിയെല്ലും ചെവിയുമായി ബന്ധപ്പെടുത്തിയുമുള്ള ആഴമേറിയ മുറിവുകളാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button